ന്യൂഡൽഹി: 2019ൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ടിഡിപി പ്രസിഡന്‍റും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ധാര്‍മികതയും ഭൂരിപക്ഷവും തമ്മിലുള്ള യുദ്ധമായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ തന്‍റെ പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസപ്രമേയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്‍റെ സംസ്ഥാനത്തിന്‍റെ നന്മയെ കരുതിയാണ് 2014ൽ എൻഡിഎയിൽ ചേര്‍ന്നത്. നാല് വര്‍ഷം ഞങ്ങള്‍ ബിജെപി സര്‍ക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അവര്‍ ഇനിയും ഇത് ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്. തങ്ങളുടെ ധാര്‍മികതയും ബിജെപിയുടെ ഭൂരിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ലോക്സഭ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അവിശ്വാസപ്രമേയത്തിൽ തങ്ങളെ പിന്തുണച്ച മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം നന്ദി അറിയിച്ചു.
തന്‍റെ സംസ്ഥാനത്തിന്‍റെ നന്മയെ കരുതിയാണ് 2014ൽ എൻഡിഎയിൽ ചേര്‍ന്നത്. നാല് വര്‍ഷം ഞങ്ങള്‍ ബിജെപി സര്‍ക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അവര്‍ ഇനിയും ഇത് ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്. തങ്ങളുടെ ധാര്‍മികതയും ബിജെപിയുടെ ഭൂരിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ലോക്സഭ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അവിശ്വാസപ്രമേയത്തിൽ തങ്ങളെ പിന്തുണച്ച മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം നന്ദി അറിയിച്ചു.