ചണ്ഡിഗഢ്: ക്യപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ രാജിയ്ക്ക് സമാനമായി അവസാന നിമിഷം വരെ നീണ്ട് നിന്ന നാടകീയതയ്ക്കൊടുവിൽ ചരൺജിത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്താണ് പ്രഖ്യാപിച്ചത്. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ചന്നി. നേരത്തെ സുഖ്‍ജിന്ദര്‍ സിങ് രണ്‍ധാവെ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നവ്ജ്യോത് സിങ് സിദ്ദുവിന്‍റെ ഇടപെടലുകളാണ് അവസാന നിമിഷത്തെ ട്വിസ്റ്റിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Also Read : നാടകീയ നീക്കങ്ങൾ; ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും
പുതിയ നിയമസഭ കക്ഷി നേതാവായി ചരൺജിത് സിങ്ങിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സിദ്ദുവിനൊപ്പം ചന്നി ഗവർണറെക്കാണാനെത്തി. മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അമരീന്ദര്‍ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.
Also Read : ക്യാപ്റ്റൻ ഇനി എങ്ങോട്ട്; ഉപേക്ഷിക്കുമോ കോൺഗ്രസ് ബന്ധം? ഒട്ടേറെ രാഷ്ട്രീയ സാധ്യതകൾ മുന്നിലുണ്ടെന്ന് അമരീന്ദർ
നേരത്തെ അംബികാ സോണി, സുനൽ ഝക്കര്‍, വിജയ് ഇന്ദര്‍ സിംഗ്‌ല, പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പ്രതാപ് സിങ് ബജ്‌വ, മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ കൊച്ചുമകനും എംപിയുമായ രവ്‌നീത് സിങ് ബിട്ടു, കുല്‍ജിത്ത് സിങ് നാഗ്ര എന്നിവരുടെ പേരുകളായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
Also Read : കനയ്യയും ജിഗ്നേഷ് മേവാനിയും സെപ്റ്റംബര്‍ 28ന് കോണ്‍ഗ്രസിലെത്തുമെന്ന് റിപ്പോർട്ട്
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ അമരീന്ദറിനെ അനുനയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ജനകീയ മുഖമെന്ന നിലയിൽ അമരീന്ദറിനെ ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. ഈ സാചര്യത്തിലാണ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിഗമനത്തിലേക്ക് നേതൃത്വം എത്തിയത്.
Also Read : നാടകീയ നീക്കങ്ങൾ; ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും
പുതിയ നിയമസഭ കക്ഷി നേതാവായി ചരൺജിത് സിങ്ങിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സിദ്ദുവിനൊപ്പം ചന്നി ഗവർണറെക്കാണാനെത്തി. മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അമരീന്ദര്‍ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.
Also Read : ക്യാപ്റ്റൻ ഇനി എങ്ങോട്ട്; ഉപേക്ഷിക്കുമോ കോൺഗ്രസ് ബന്ധം? ഒട്ടേറെ രാഷ്ട്രീയ സാധ്യതകൾ മുന്നിലുണ്ടെന്ന് അമരീന്ദർ
നേരത്തെ അംബികാ സോണി, സുനൽ ഝക്കര്‍, വിജയ് ഇന്ദര്‍ സിംഗ്‌ല, പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പ്രതാപ് സിങ് ബജ്‌വ, മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ കൊച്ചുമകനും എംപിയുമായ രവ്‌നീത് സിങ് ബിട്ടു, കുല്‍ജിത്ത് സിങ് നാഗ്ര എന്നിവരുടെ പേരുകളായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
Also Read : കനയ്യയും ജിഗ്നേഷ് മേവാനിയും സെപ്റ്റംബര്‍ 28ന് കോണ്‍ഗ്രസിലെത്തുമെന്ന് റിപ്പോർട്ട്
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ അമരീന്ദറിനെ അനുനയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ജനകീയ മുഖമെന്ന നിലയിൽ അമരീന്ദറിനെ ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. ഈ സാചര്യത്തിലാണ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിഗമനത്തിലേക്ക് നേതൃത്വം എത്തിയത്.