ചെന്നൈ: തമിഴ്നാടിന്റെ അഭിമാന പദ്ധതിയായ ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ ഇടനാഴി മാധവരം മിൽക്ക് കോളനിയെയും സിരുശേരി സിപ്കോട്ടിനെയും ബന്ധിപ്പിക്കുന്ന 45.8 കിലോമീറ്ററാണ് കവർ ചെയ്യുന്നത്. Also Read : കർണാടകം കോൺഗ്രസ് പിടിക്കും; 113-140 സീറ്റുകൾ ലഭിച്ചേക്കും; വിധി ബിജെപിക്കെതിരെന്ന് എക്സിറ്റ് പോളുകൾ
നഗരത്തിലെ അഡയാർ കാവേരി നദികൾ മുറിച്ച് കടന്നാണ് മെട്രോയുടെ മൂന്നാം ഘട്ടം മുന്നോട്ട് പോകുന്നത്. ഈ ഇടനാഴി നദികളുടെ അടിയിലൂടെ പോകുന്നു, കാവേരി നദിയുടെ അടിയിൽ 20 മീറ്റർ ചുറ്റളവിൽ 400 മീറ്റർ മെട്രോ ടണൽ നിർമ്മിക്കും. ഫെബ്രുവരിയിൽ തുരങ്കനിർമാണം ആരംഭിച്ച ടിബിഎം ഇപ്പോൾ നദിയിൽ നിന്ന് 300 മീറ്റർ അകലെയാണ്.
നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ അഡയാർ നദിയിലൂടെയാകും കടന്നുപോകുന്നത്. ഗ്രീൻവേസ് റോഡ് മെട്രോ സ്റ്റേഷനെയും അഡയാർ ജംഗ്ഷൻ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നീളം 1.2 കിലോമീറ്ററാണ്.
"ഗ്രീൻവേസ് റോഡിൽ നിന്ന്, ടിബിഎം ദുർഗാഭായ് ദേശ്മുഖ് റോഡിലൂടെ തുരങ്കം കടന്നു, അഡയാർ ജംഗ്ഷനിൽ എത്തിച്ചേരുന്നതിന് മുമ്പ് ഒരു സ്റ്റേഷൻ നിർമ്മിക്കുന്നത്," അധികാരികൾ പറഞ്ഞു. ജൂലൈ മാസത്തോടെ ടിബിഎം റിവർ ബെൻ ടണലിങ് പൂർത്തിയാക്കി നവംബറോടെ അഡയാർ ജങ്ഷനിലെത്തുമെന്ന് ചെന്നൈ മെട്രോ അധികൃതർ അറിയിച്ചിരിക്കുന്നത്.
35 സെന്റിമീറ്റർ ഘനത്തിലാണ് തുരങ്കത്തിന്റെ ഭിത്തി നിർമിക്കുന്നത്. ചിലപ്പോൾ ഈ ഭിത്തിയുടെ ഘനം 40 മുതൽ 45 സെന്റി മീറ്റർ വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ജലത്തിൽ നിന്നും ഉണ്ടായേക്കാവുന്ന സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിക്കുക.
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് 118.9 കിലോമീറ്റർ നീളമുള്ള മൂന്ന് പുതിയ ഇടനാഴികളാണുള്ളത്. മുഴുവൻ പദ്ധതിയുടെയും എസ്റ്റിമേറ്റ് ചെലവ് 69,180 കോടി രൂപയാണ്.
Also Read : ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല; വന്ദന കേസിൽ വിമർശനവുമായി കോടതി
നിലവിലെ അലൈൻമെന്റ് പ്രകാരം, പർപ്പിൾ ലൈനിൽ 44 സ്റ്റേഷനുകളാണ് ഉണ്ടാകുന്നത്. 19 കിലോമീറ്റർ ഉയരത്തിലും 26.72 കിലോമീറ്റർ ഭൂമിക്കടിയിലുമാകുമിത് ഉണ്ടാകുക.
Read Latest National News and Malayalam News
നഗരത്തിലെ അഡയാർ കാവേരി നദികൾ മുറിച്ച് കടന്നാണ് മെട്രോയുടെ മൂന്നാം ഘട്ടം മുന്നോട്ട് പോകുന്നത്. ഈ ഇടനാഴി നദികളുടെ അടിയിലൂടെ പോകുന്നു, കാവേരി നദിയുടെ അടിയിൽ 20 മീറ്റർ ചുറ്റളവിൽ 400 മീറ്റർ മെട്രോ ടണൽ നിർമ്മിക്കും. ഫെബ്രുവരിയിൽ തുരങ്കനിർമാണം ആരംഭിച്ച ടിബിഎം ഇപ്പോൾ നദിയിൽ നിന്ന് 300 മീറ്റർ അകലെയാണ്.
നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ അഡയാർ നദിയിലൂടെയാകും കടന്നുപോകുന്നത്. ഗ്രീൻവേസ് റോഡ് മെട്രോ സ്റ്റേഷനെയും അഡയാർ ജംഗ്ഷൻ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നീളം 1.2 കിലോമീറ്ററാണ്.
"ഗ്രീൻവേസ് റോഡിൽ നിന്ന്, ടിബിഎം ദുർഗാഭായ് ദേശ്മുഖ് റോഡിലൂടെ തുരങ്കം കടന്നു, അഡയാർ ജംഗ്ഷനിൽ എത്തിച്ചേരുന്നതിന് മുമ്പ് ഒരു സ്റ്റേഷൻ നിർമ്മിക്കുന്നത്," അധികാരികൾ പറഞ്ഞു. ജൂലൈ മാസത്തോടെ ടിബിഎം റിവർ ബെൻ ടണലിങ് പൂർത്തിയാക്കി നവംബറോടെ അഡയാർ ജങ്ഷനിലെത്തുമെന്ന് ചെന്നൈ മെട്രോ അധികൃതർ അറിയിച്ചിരിക്കുന്നത്.
35 സെന്റിമീറ്റർ ഘനത്തിലാണ് തുരങ്കത്തിന്റെ ഭിത്തി നിർമിക്കുന്നത്. ചിലപ്പോൾ ഈ ഭിത്തിയുടെ ഘനം 40 മുതൽ 45 സെന്റി മീറ്റർ വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ജലത്തിൽ നിന്നും ഉണ്ടായേക്കാവുന്ന സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിക്കുക.
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് 118.9 കിലോമീറ്റർ നീളമുള്ള മൂന്ന് പുതിയ ഇടനാഴികളാണുള്ളത്. മുഴുവൻ പദ്ധതിയുടെയും എസ്റ്റിമേറ്റ് ചെലവ് 69,180 കോടി രൂപയാണ്.
Also Read : ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല; വന്ദന കേസിൽ വിമർശനവുമായി കോടതി
നിലവിലെ അലൈൻമെന്റ് പ്രകാരം, പർപ്പിൾ ലൈനിൽ 44 സ്റ്റേഷനുകളാണ് ഉണ്ടാകുന്നത്. 19 കിലോമീറ്റർ ഉയരത്തിലും 26.72 കിലോമീറ്റർ ഭൂമിക്കടിയിലുമാകുമിത് ഉണ്ടാകുക.
Read Latest National News and Malayalam News