ആപ്പ്ജില്ല

ഛത്തീസ്‍ഗഡില്‍ ജനവിധി ആര്‍ക്കൊപ്പം?

ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ ഛത്തീസ്‍ഗഡിന്‍റെ ജനവിധി ആര്‍ക്കൊപ്പം?

Samayam Malayalam 10 Dec 2018, 7:33 pm
ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ ഛത്തീസ്‍ഗഡിന്‍റെ ജനവിധി ആര്‍ക്കൊപ്പം?. രമണ്‍ സിങ് ഭരണം തുടരുമോ, കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുമോ, അതോ മായാവതി-അജിത് ജോഗി കൂട്ടുകെട്ട് ഛത്തീസ്‍ഗഢില്‍ നിര്‍ണായകമാകുമോ എന്നുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം എക്സിപോള്‍ ഫലങ്ങള്‍ ഛത്തീസ്ഗഡില്‍ തൂക്ക് സഭയാണ് പ്രവചിക്കുന്നത്.
Samayam Malayalam Chhattisgarh


എബിപി-സിഎസ്ഡിഎസ് സര്‍വ്വേ


ഛത്തീസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോട്ടിംങ് നടന്നത്. നവംബര്‍ 12 ന് മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ആകെയുള്ള 90 സീറ്റുകളിലെ 18 പതിനെട്ടു സീറ്റുകളിലേക്കും നവംബര്‍ 20 നടന്ന രണ്ടാംഘട്ടത്തില്‍ 72 സീറ്റുകളിലേക്കുമാണ് പോളിംങ് നടന്നത്.



ചത്തീസ്‍ഗഡ് നിയമസഭയില്‍ ബിജെപിക്ക് 49 സീറ്റും കോണ്‍ഗ്രസിന് 39 സീറ്റും ബിഎസ്‍പിക്ക് ഒരു സീറ്റുമാണുള്ളത്. ഈ തിരഞ്ഞെടുപ്പ് രമണ്‍ സിങ് സര്‍ക്കാരിനും ബിജെപിക്കും അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി രമണ്‍ സിങു തന്നെ രംഗത്തെത്തിയിരുന്നു. ബിജെപി- കോണ്‍ഗ്രസ് എന്നീ ഇരുകക്ഷികള്‍ തമ്മിലുള്ള പോരാട്ടമായിരിന്നു ചത്തീസ്‍ഗഡ് ജനത ഇതുവരെ കണ്ടത്. അജിത് ജോഗി-മായാവതി കൂട്ടുകെട്ട് എത്തിയതോടെ ത്രികോണ മത്സരമാണ് ചത്തീസ്‍ഗഡ് നേരിട്ടത്. അതേസമയം 90 അംഗ നിയമസഭയില്‍ 65 സീറ്റുകളിലധികം ബിജെപി പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നിലവിലെ മുഖ്യമന്ത്രിയായ രമണ്‍ സിങ്.

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ


2000 നവംബര്‍ ഒന്നിന് രൂപീകരിച്ച ചത്തീസ്‍ഗഡ് സംസ്ഥാനത്തിന്‍റെ കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. 2016 ല്‍ ജോഗി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ജനതാ കോണ്‍ഗ്രസ് ചത്തീസ്‍ഗഡ് രൂപികരിക്കുകയായിരുന്നു. പിന്നീടുള്ള 15 വര്‍ഷമായി രമണ്‍സിങ് ചത്തീസ്‍ഗഡ് ഭരിക്കുകയായിരുന്നു. എന്നാല്‍ രമണ്‍ സിങിനും വെല്ലുവിളിയായാണ്. ബിഎസ്‍പി അധ്യക്ഷ മായാവതിയും അജിത് ജോഗിയുമായുള്ള കൂട്ടുകെട്ടാണ് ബിജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് തലവേദനയാകാന്‍ പോകുന്നത്. ഈ സഖ്യം 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ തന്നെയാണ് ഇരുവരുടെയും നീക്കം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്