ആപ്പ്ജില്ല

ചിദംബരം സെപ്റ്റംബര്‍ അഞ്ചുവരെ സി.ബി.ഐ. കസ്റ്റഡിയില്‍ തുടരും

കസ്റ്റഡിയില്‍ വേണ്ടെന്ന് സി.ബിഐ. പറഞ്ഞെങ്കിലും ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ കസ്റ്റഡി തുടരാന്‍ ഉത്തരവ്

Samayam Malayalam 3 Sept 2019, 3:48 pm
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയാ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരം സെപ്റ്റംബര്‍ അഞ്ചുവരെ സി.ബി.ഐ. കസ്റ്റഡിയില്‍ തുടരുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സി.ബി.ഐ. റിമാന്‍ഡിന്‍റെ കാര്യത്തിലുള്ള കീഴ്ക്കോടതി വിധിക്കെതിരെ ചിദംബരം നല്‍കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് കസ്റ്റഡി നീട്ടിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.
Samayam Malayalam chidambaram will be in cbi custody till september 5
ചിദംബരം സെപ്റ്റംബര്‍ അഞ്ചുവരെ സി.ബി.ഐ. കസ്റ്റഡിയില്‍ തുടരും


സി.ബി.ഐ. കസ്റ്റഡി നീട്ടിയതോടെ 73കാരനായ പി.ചിദംബരത്തിന് തത്കാലം തിഹാര്‍ ജയിലിലേക്ക് പോകേണ്ടതില്ല. സി.ബി.ഐ.ക്ക് ചിദംബരത്തെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് സി.ബി.ഐ.ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‍ത കോടതിയെ അറിയിച്ചിരുന്നെങ്കിലും കസ്റ്റഡി തുടരാന്‍ ജസ്റ്റിസം ആര്‍.ഭാനുമതിയും എ.എസ്. ബൊപ്പണ്ണയുമടങ്ങിയ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

ചിദംബരത്തിന്‍റെ ഇടക്കാല ജാമ്യ ഹര്‍ജി സുപ്രീം കോടതി സെപ്റ്റംബര്‍ അഞ്ചിന് പരിഗണിക്കും. അതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരട്ടെയെന്നാണ് കോടതി നിര്‍ദേശിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ കപില്‍ സിബല്‍, മനു അഭിഷേക് സിങ്ർവി എന്നിവരാണ് ചിദംബരത്തിന് വേണ്ടി ഹാജരായത്. സി.ബി.ഐ.ക്ക് കസ്റ്റഡിയില്‍ വേണ്ടെന്നും ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്കയക്കണമെന്നും തുഷാര്‍ മെഹ്‍ത വാദിച്ചു. ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ സി.ബി.ഐ. കസ്റ്റഡി തുടരണമെന്ന് കപില്‍ സിബലും അഭിഷേക് സിങ്‍വിയും വാദിച്ചു.

ഐ.എന്‍.എക്സ്. മീഡിയ പണം തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്