മോസ്കോ: അതിർത്തി പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ - ചൈന ധാരണ.
മോസ്കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എൻ ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനം.
Also Read: Covid-19: പ്രായമായ എംപിമാർ മൺസൂൺ സെഷനിൽ പങ്കെടുത്തേക്കില്ല
അതിർത്തിയിലെ പിരിമുറുക്കമുണ്ടാക്കുന്ന സാഹചര്യം തുടർന്ന് കൊണ്ടു പോകാൻ താൽപ്പര്യമില്ലെന്ന് ചർച്ചയിൽ ഇന്ത്യയും ചൈനയും ഒരു പോലെ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനികതല ചർച്ചകൾ തുടരും. ഇരു വിഭാഗവും തമ്മിൽ അകലം പാലിച്ച് തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കണമെന്നും ഇരുവിഭാഗവും വ്യക്തമാക്കി. കാര്യങ്ങൾ കൂടുതൽ വഷളാകുന്നത് ഒഴിവാക്കാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന ഭാഗങ്ങളിൽ നിന്ന് സൈനികർ പിന്മാറുന്നതിന് അടിയന്തര പ്രാധാന്യം നൽകണം. ഒഴിവാക്കാനാകാത്ത സ്ഥലങ്ങളിൽ നിന്നും നൂറു മീറ്റർ അകലമെങ്കിലും പാലിക്കണമെന്നും എൻ ജയശങ്കർ പറഞ്ഞു.
ആളപായമുണ്ടാക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകളും വെടിവെപ്പുകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അത്തരത്തിലുള്ള യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങളും പാടില്ലെന്നും കൂടിക്കാഴ്ചയിൽ ചൈനീസ് വിദേശകാര്യ ജയശങ്കറിനോട് വ്യക്തമാക്കി. അതിർത്തിയിലെ സ്ഥിതിഗതികൾ മോശമാക്കാൻ കാരണമായ തരത്തിൽ നടപടികൾ സ്വീകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിക്കണം. ആയുധങ്ങൾ പ്രദേശത്ത് നിന്ന് നീക്കണമെന്നും അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് വ്യക്തമാക്കി.
Also Read: ബംഗാളില്‍ കൊറോണ ഇല്ല; റാലികള്‍ നടത്താതിരിക്കാന്‍ ലോക്ക് ഡൗണ്‍: ആര്‍ക്കും തടുക്കാനാവില്ലെന്ന് ദിലീപ് ഘോഷ്
അതിർത്തിയുമായി ബന്ധപ്പെട്ട കരാറുകൾ, നിർദേശങ്ങങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവ പാലിക്കണമെന്നും ചർച്ചയിൽ തീരുമാനമായി. സംഘർഷ സാധ്യത ഒഴിവാക്കി സമാധാന അന്തരീകക്ഷം നിലനിർത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത്. ചര്‍ച്ചയില്‍ ഇന്ത്യയുടെ ആശങ്ക പൂര്‍ണമായും ചൈനയെ അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്നതായി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇതില്‍ ആശങ്കയും രേഖപ്പെടുത്തി. ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന തീരുമാനവും ഇരു വിഭാഗവും സ്വീകരിച്ചു.