ആപ്പ്ജില്ല

കര്‍ഷക സമരത്തിന് പിന്നിൽ ചൈന പാകിസ്ഥാൻ ഗൂഢാലോചനയെന്ന് കേന്ദ്ര മന്ത്രി

വിവാദ പൗരത്വനിയമ ഭേദഗതിയിലും ഇത്തരത്തിൽ ഒരു ശ്രമം നടന്നിരുന്നു എന്നാൽ അത് വിലപ്പോയിരുന്നില്ലെന്നും അതോടെ നയം മാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്.

Samayam Malayalam 10 Dec 2020, 9:14 am
ഔറൻഗബാദ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിയിൽ നടക്കുന്ന കര്‍ഷക സമരത്തിന് പിന്നിൽ ചൈനയും പാകിസ്ഥാനുമാണെന്ന് കേന്ദ്രമന്ത്രി. ബുധനാഴ്ചയാണ് കേന്ദ്രമന്ത്രി റാവുസാഹിബ് ധൻവെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Samayam Malayalam raosaheb-danve
കേന്ദ്രമന്ത്രി


നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പൗരത്വനിയമ ഭേദഗതിയിലും ഇത്തരത്തിൽ ഒരു ശ്രമം നടന്നിരുന്നു എന്നാൽ അത് വിലപ്പോയിരുന്നില്ല. ഇപ്പോള്‍ പുതിയ നിയമം അനുസരിച്ച് കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയിരിക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.

Also Read : ചെന്നിത്തലയ്ക്കെതിരെ രൂപത മുഖപത്രം ആയുധം; പ്രതിച്ഛായ എഡിറ്റർക്കെതിരെ വിമർശനം

മഹാരാഷ്ട്രയിലെ ജൽനാ ജില്ലയിൽ ബദ്നാപൂരിലെ ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ധൻവെ.

"ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം കർഷകരുടെതല്ല. ചൈനയ്ക്കും പാകിസ്ഥാനിനും ഇതിന് പിന്നിൽ ഒരു കൈയുണ്ട്. ഈ രാജ്യത്തെ മുസ്ലീങ്ങളെ ആദ്യം പ്രേരിപ്പിച്ചു. അവരോട് എന്താണ് പറഞ്ഞത്? ആറുമാസത്തിനുള്ളിൽ ഈ രാജ്യം വിടാൻ. ഒരൊറ്റ മുസ്‌ലിം പോയോ?" അദ്ദേഹം ചോദിച്ചു.

“ആ ശ്രമങ്ങൾ വിജയിച്ചില്ല, ഇപ്പോൾ നഷ്ടം നേരിടേണ്ടിവരുമെന്ന് കർഷകരോട് പറയുകയാണ്. ഇതാണ് മറ്റ് രാജ്യങ്ങളുടെ ഗൂഡാലോചന,” ഡാൻവെ പറഞ്ഞു. എന്നാല്‍, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അയൽ രാജ്യങ്ങളുടെ മേൽ ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമല്ല.

“സർക്കാർ ഗോതമ്പ് 24 രൂപയ്ക്കും അരി കിലോയ്ക്ക് 34 രൂപയ്ക്കും യഥാക്രമം കിലോയ്ക്ക് 2 രൂപയ്ക്കും 3 രൂപയ്ക്കും വാങ്ങുന്നു. ഇതിനുള്ള സബ്സിഡിക്ക് സർക്കാർ 1.75 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. സർക്കാർ പണം ചിലവഴിക്കുന്നു കർഷകരുടെ ക്ഷേമത്തിനായി, ”ഉപഭോക്തൃകാര്യ സഹമന്ത്രി പറഞ്ഞു.

Also Read : ബക്കാഡി കുടിയന്മാര്‍ക്ക് ആശ്വസിക്കാം, നിങ്ങള്‍ പ്രകൃതിയെ നോവിക്കില്ല!

കേന്ദ്രസർക്കാരിന്റെ ഈ സംരംഭത്തിലൂടെ കർഷകർക്കായി പണം ചെലവഴിക്കാൻ തയ്യാറാണെന്ന് കാണിക്കുന്നു, എന്നാൽ, മറ്റുള്ളവർ ഇത് ഇഷ്ടപ്പെടുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കർഷകരുടെ പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളൊന്നും കർഷകർക്കെതിരായിരിക്കില്ലെന്നും ഡാൻവെ പറഞ്ഞു.

അതേസമയം, കർഷകപ്രക്ഷോഭത്തിൽ ചൈനയെയും പാകിസ്ഥാനെയും വലിച്ചിഴച്ചതിന് ശിവസേന കേന്ദ്ര മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണുന്നയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്