ആപ്പ്ജില്ല

ഫിംഗർ പ്രദേശത്ത് നിന്നും പൂർണ്ണമായും പിന്മാറില്ലെന്ന് ചൈന; അതിർത്തിയിൽ തർക്കം മുറുകുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള കമാൻഡർതല ചർച്ചകൾ തുടരുന്നതിനിടെയാണ് ലഡാഖിലെ പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ പ്രദേശത്ത് പൂർണ്ണമായും പിന്മാറില്ലെന്ന നിലപാട് ചൈന സ്വീകരിച്ചത്

Samayam Malayalam 15 Jul 2020, 11:30 pm
ന്യൂഡൽഹി: ലഡാഖിലെ പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ പ്രദേശത്ത് നിന്നും പൂർണ്ണമായും പിന്മാറാൻ കഴിയില്ലെന്ന നിലപാടിൽ ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള കമാൻഡർതല ചർച്ചകൾ തുടരുന്നതിനിടെയാണ് തർക്ക പ്രദേശത്ത് നിന്നും പൂർണ്ണമായും പിന്മാറില്ലെന്ന നിലപാട് ചൈന സ്വീകരിച്ചത്.
Samayam Malayalam ഫിംഗർ ഏരിയ
ഫിംഗർ ഏരിയ


Also Read: എയർ ഇന്ത്യയിൽ കടുത്ത നടപടി; ഉന്നത ഉദ്യോഗസ്ഥരോട് ലീവിൽ പോകാൻ നിർദേശം

കിഴക്കൻ ലഡാഖിലെ ഗാൽവൻ താഴ്‌വര, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര പോസ്‌റ്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായും പിന്മാറാൻ ഒരുക്കമാണെങ്കിലും ഫിംഗര്‍ പ്രദേശത്ത് നിന്ന് പൂർണമായും പിന്മാറില്ലെന്ന് ചൈന വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫിംഗർ 8 ന് സമീപമുള്ള പ്രദേശങ്ങളിൽ സ്വാധീനമുറപ്പിക്കാനുള്ള ചൈന ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫിംഗര്‍ പ്രദേശത്ത് പിന്മാറാൻ ചൈന മടിക്കുന്നത്.


ഫിംഗർ നാലിന് സമീപമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള നിർമ്മാണങ്ങൾ ചൈന പൊളിച്ച് നീക്കിയിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായും പിൻവാങ്ങില്ലെന്ന സൂചനയാണ് ചൈന നൽകുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കമാൻഡർതല ചർച്ചകൾ നടന്നിരുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ച ചെയ്യുമെന്നും നിരീക്ഷണം തുടരാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു.

Also Read: മഹാരാഷ്‌ട്രയിൽ 233 മരണം കൂടി; തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,51,820 ആയി

ഫിംഗര്‍ 4 പ്രദേശത്തെ ചൈനീസ് സാന്നിധ്യം കുറയുന്നതായി ഉപഗ്രഹ ചിത്രങ്ങൾ ജൂലൈ പത്തിന് പുറത്തുവന്നിരുന്നു. ടെന്റുകളും ഷെഡുകളും ഉൾപ്പെടെ നൂറു കണക്കിന് ചൈനീസ് നിർമ്മിതി‌കൾ ഫിംഗർ 4 ൽ കാണാമായിരുന്നു. മേഖലയിൽനിന്ന് ചൈനീസ് സൈന്യം ഭാഗികമായി പിന്നോട്ടുപോയെന്ന സൂചനകൾ പുറത്തുവരുകയും ചെയ്‌തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്