ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ രണ്ട് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ചൈന വികസിപ്പിച്ചെടുത്ത് പാകിസ്താന് നൽകിയ പ്രസ്-1 എന്ന ഉപഗ്രഹവും പാകിസ്താൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പാക് ടി.ഇ.എസ്-1എ എന്ന ഉപഗ്രഹവുമാണ് വിക്ഷേപിച്ചത്.
ചൈനീസ് നിര്‍മിത ഉപഗ്രഹം രാത്രിയും പകലും ഒരു പോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ്. ചൈനയുടെ വിക്ഷേപണ കേന്ദ്രമായ ഷിക്വാന്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
ഇതിന് മുമ്പ് 2011-ലാണ് പാകിസ്താന്റെ വാർത്താവിനിമയ ഉപഗ്രഹം പാക്‌സാറ്റ്-1 ആര്‍ ചൈന വിക്ഷേപിച്ചത്. അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളാണ് പാകിസ്താനുള്ളത്.
ചൈനീസ് നിര്‍മിത ഉപഗ്രഹം രാത്രിയും പകലും ഒരു പോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ്. ചൈനയുടെ വിക്ഷേപണ കേന്ദ്രമായ ഷിക്വാന്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
ഇതിന് മുമ്പ് 2011-ലാണ് പാകിസ്താന്റെ വാർത്താവിനിമയ ഉപഗ്രഹം പാക്‌സാറ്റ്-1 ആര്‍ ചൈന വിക്ഷേപിച്ചത്. അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളാണ് പാകിസ്താനുള്ളത്.