ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നും പതിനേഴുകാരനായ ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയി. ഇന്ത്യാ-ചൈന സൈനികതല ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. രണ്ട് യുവാക്കളെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസികളായ മിറാം തരോൺ, ജോണി യാൽ എന്നിവരെയാണ് സൈന്യം തട്ടിക്കൊണ്ടു പോയത്. ഇരുവരും പ്രദേശത്ത് നായാട്ടിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
സൈന്യത്തിന്റെ പിടിയിൽ നിന്നും ജോണി യാൽ രക്ഷപെട്ടെത്തിയപ്പോഴാണ് തട്ടിക്കൊണ്ടു പോകൽ പുറംലോകം അറിഞ്ഞത്. മിറാം തരോൺ ചൈനീസ് സൈനികരുടെ തടവിലാണ്.
മിറാം തരോണിന്റെ മോചനത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള ലോക്സഭാംഗം താപിർ ഗാവോ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോകൽ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിലവിലെ സാഹചര്യം വളരെ ഗൗരവത്തോടെയാണ് ഇന്ത്യൻ സൈന്യം നോക്കിക്കാണുന്നത്.
"ജനുവരി 18 ന് ഇന്ത്യൻ അതിർത്തി പ്രദേശത്തു നിന്നും ചൈനീസ് സൈന്യം സ്ഡോ ഗ്രാമത്തിൽ നിന്നുള്ള പതിനേഴുകാരനായ മിറാം തരോണിനെ തട്ടിക്കൊണ്ടുപോയി. അവന്റെ സുഹൃത്ത് ചൈനീസ് സൈന്യത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു വന്നാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ എത്രയും വേഗത്തിലുള്ള മോചനത്തിന് സർക്കാർ ഏജൻസികൾ ഉണർന്നു പ്രവർത്തിക്കണം." താപിർ ഗാവോ എം പി ട്വീറ്റ് ചെയ്തു.
"റിപ്പബ്ലിക്ക് ദിനത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഒരു ആൺകുട്ടിയെ ചൈന തട്ടിക്കൊണ്ടുപോയി. ഞങ്ങൾ മിറാം തരോണിന്റെ കുടുംബത്തോടൊപ്പമുണ്ട്. പ്രതീക്ഷ കൈവിടില്ല... തോൽവി സമ്മതിക്കില്ല. പ്രധാനമന്ത്രിയുടെ വിഡ്ഢിത്തം നിറഞ്ഞ മൗനമാണ് ഇതിനുള്ള മറുപടി. അദ്ദേഹം ഇതൊന്നും കാര്യമാക്കുന്നില്ല" രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
2020 സെപ്റ്റംബറിൽ അഞ്ച് ആൺകുട്ടികളെ അപ്പർ സുബൻസിരി ജില്ലയിൽ നിന്നും ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് അവരെ വിട്ടയച്ചത്. ഇതേ മേഖലയിൽ നിന്നും 2020 മാർച്ചിൽ 21 കാരനെ സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലിനെത്തുടർന്ന് ഇയാളെയും വിട്ടയച്ചിരുന്നു.
സൈന്യത്തിന്റെ പിടിയിൽ നിന്നും ജോണി യാൽ രക്ഷപെട്ടെത്തിയപ്പോഴാണ് തട്ടിക്കൊണ്ടു പോകൽ പുറംലോകം അറിഞ്ഞത്. മിറാം തരോൺ ചൈനീസ് സൈനികരുടെ തടവിലാണ്.
മിറാം തരോണിന്റെ മോചനത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള ലോക്സഭാംഗം താപിർ ഗാവോ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോകൽ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിലവിലെ സാഹചര്യം വളരെ ഗൗരവത്തോടെയാണ് ഇന്ത്യൻ സൈന്യം നോക്കിക്കാണുന്നത്.
"ജനുവരി 18 ന് ഇന്ത്യൻ അതിർത്തി പ്രദേശത്തു നിന്നും ചൈനീസ് സൈന്യം സ്ഡോ ഗ്രാമത്തിൽ നിന്നുള്ള പതിനേഴുകാരനായ മിറാം തരോണിനെ തട്ടിക്കൊണ്ടുപോയി. അവന്റെ സുഹൃത്ത് ചൈനീസ് സൈന്യത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു വന്നാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ എത്രയും വേഗത്തിലുള്ള മോചനത്തിന് സർക്കാർ ഏജൻസികൾ ഉണർന്നു പ്രവർത്തിക്കണം." താപിർ ഗാവോ എം പി ട്വീറ്റ് ചെയ്തു.
"റിപ്പബ്ലിക്ക് ദിനത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഒരു ആൺകുട്ടിയെ ചൈന തട്ടിക്കൊണ്ടുപോയി. ഞങ്ങൾ മിറാം തരോണിന്റെ കുടുംബത്തോടൊപ്പമുണ്ട്. പ്രതീക്ഷ കൈവിടില്ല... തോൽവി സമ്മതിക്കില്ല. പ്രധാനമന്ത്രിയുടെ വിഡ്ഢിത്തം നിറഞ്ഞ മൗനമാണ് ഇതിനുള്ള മറുപടി. അദ്ദേഹം ഇതൊന്നും കാര്യമാക്കുന്നില്ല" രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
2020 സെപ്റ്റംബറിൽ അഞ്ച് ആൺകുട്ടികളെ അപ്പർ സുബൻസിരി ജില്ലയിൽ നിന്നും ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് അവരെ വിട്ടയച്ചത്. ഇതേ മേഖലയിൽ നിന്നും 2020 മാർച്ചിൽ 21 കാരനെ സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലിനെത്തുടർന്ന് ഇയാളെയും വിട്ടയച്ചിരുന്നു.