ആപ്പ്ജില്ല

അരുണാചലിലേയ്ക്ക് ചൈനീസ് സൈന്യം വീണ്ടും കടന്നു കയറി

ഇരുരാജ്യങ്ങളുടെയും സൈനിക ഉപദേഷ്ടാക്കള്‍ തര്‍ക്കം പരിഹരിക്കുന്നതു സംബന്ധിച്ച് രണ്ടാഴ്ച മുൻപ് നടത്തിയിരുന്നു.

TNN 3 Jan 2018, 4:19 pm
ന്യൂഡൽഹി: അരുണാചൽ പ്രദേശിലേയ്ക്ക് ചൈനീസ് സൈന്യം വീണ്ടും കടന്നുകയറിയതായി റിപ്പോര്‍ട്ട്. റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഡിസംബറിലാണ് കടന്നുകയറിയത്. അതിര്‍ത്തി കടന്ന് 200 മീറ്ററോളം പിന്നിട്ട് അപ്പര്‍ സിയാങ് ജില്ലയിലെ ഒരു അതിര്‍ത്തി ഗ്രാമം വരെ ചൈനീസ് സൈന്യം എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിനു നിൽക്കാതെ നിര്‍മാണോപകരണങ്ങള്‍ അവിടെ ഉപേക്ഷിച്ച് സൈന്യം മടങ്ങി.
Samayam Malayalam chinese army trespassed to arunachal again
അരുണാചലിലേയ്ക്ക് ചൈനീസ് സൈന്യം വീണ്ടും കടന്നു കയറി


ഗ്രാമവാസികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുമാസം മുൻപ് ഇന്ത്യ - ഭൂട്ടാൻ അതിര്‍ത്തിയിലെ ഡോക്ലാമിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘര്‍ഷസാധ്യത മങ്ങിയതിനുശേഷമാണ് ചൈനയുടെ പുതിയ നീക്കം.

എന്നാൽ ശൈത്യകാലത്ത് അപൂര്‍വ്വമായാണ് ചൈന കൈയേറ്റത്തിന് മുതിരാറുള്ളത്. ഡോക്ലാമിലേതു പോലെ അരുണാചലില്‍ ഇന്ത്യ-ചൈന പട്ടാളക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായില്ല. ഇന്ത്യൻ സൈനികരുടെ സാന്നിദ്ധ്യം മനസ്സിലാക്കിയാണ് ചൈനീസ് സൈന്യം പിൻവാങ്ങിയത്.

ഇരു രാജ്യങ്ങളുടെയും സൈനിക ഉപദേഷ്ടാക്കള്‍ തര്‍ക്കം സമാധാനപരമായി പരിഹിക്കുന്നതു സംബന്ധിച്ച് രണ്ടാഴ്ച മുൻപ് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് സൈനീസ് സൈന്യത്തിന്‍റെ കടന്നുകയറ്റം സംബന്ധിച്ച പുതിയ വാര്‍ത്തയെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്