ന്യൂഡൽഹി: ബിജെപിയുടെ 'ഞാനും കാവൽക്കാരൻ' പ്രചാരണത്തെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സര്‍ജേവാല. വിവാദ മദ്യ വ്യവസായി വിജയ് മല്യയെ വിദേശത്തേക്ക് കടത്തിയ കാവൽക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ബാബയ്ക്കും 40 കള്ളന്മാര്ക്കും രാജ്യത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്ക്കാരിന്മേലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. നീരവ് മോദി, ലളിത് മോദി എന്നിവർ വിദേശത്തേക്ക് കടക്കാൻ മോദി അനുവദിച്ചു. രാജ്യത്തെ കൊള്ളയടിക്കാൻ മുതലാളിമാർക്ക് അനുവാദം നൽകി. മോദി ബാബയ്ക്കും 40 കള്ളന്മാര്ക്കും രാജ്യത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇതു കാരണമാണ് കാവൽക്കാരൻ മോദിയെന്ന് ട്വിറ്ററിൽ പേര് മാറ്റിയത്. മോദിയെ ബ്രാൻഡ് ചെയ്യാനാണ് ഓരോ നിമിഷവും മുദ്രാവാക്യങ്ങള്‍ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കുന്ന ആൾമാറാട്ടക്കാരനാണ് മോദി. മോദിയുടെ പരാജയങ്ങളെ മറച്ചുവയ്ക്കാനായി മറുവശത്ത് പരിശ്രമങ്ങള്‍ നടക്കുന്നു. 2013 ൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. 15 ലക്ഷം അക്കൗണ്ടിൽ എത്തുമെന്ന് വാഗ്ദാനം നൽകി. 2014 ൽ അച്ചേ ദിൻ വരുമെന്ന് വിശ്വസിപ്പിച്ചു. എന്നാൽ ഒന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കുന്ന ആൾമാറാട്ടക്കാരനാണ് മോദി. മോദിയുടെ പരാജയങ്ങളെ മറച്ചുവയ്ക്കാനായി മറുവശത്ത് പരിശ്രമങ്ങള്‍ നടക്കുന്നു. 2013 ൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. 15 ലക്ഷം അക്കൗണ്ടിൽ എത്തുമെന്ന് വാഗ്ദാനം നൽകി. 2014 ൽ അച്ചേ ദിൻ വരുമെന്ന് വിശ്വസിപ്പിച്ചു. എന്നാൽ ഒന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.