ജെഡിയുവിലും എതിർപ്പ്
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയെ എതിർത്ത് ജെഡിയു നേതാവും രാഷ്ട്രീ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു. നിയമം നടപ്പാക്കാതിരിക്കാൻ രണ്ട് അശയങ്ങളും അദ്ദേഹം പങ്കുവെച്ചു. സമാധാനപരമായ പ്രക്ഷോഭം എല്ലായിടങ്ങളിലും സംഘടിപ്പിക്കുക. ബിജെപി ഇതര മുഖ്യമന്ത്രിമാർ നിയമം നടപ്പാക്കാൻ സാധിക്കില്ലെന്ന് പ്രഖ്യാപിക്കുക, എന്നീ ആശയങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ വിവേചനപരമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.
നിയമം നടപ്പാക്കില്ലെന്ന് ഗോവ
ബിജെപി ഭരിക്കുന്ന ഗോവയിൽ എൻആർസി, സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ് പാർട്ടി കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
എതിർത്ത് നവീൻ പട്നായിക്ക്
സിഎഎയെ പിന്തുണച്ചതിനു ശേഷം എൻആർസിക്കെതിരെ നവീൻ പട്നായിക്ക് രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ എൻആർസിക്കെതിരെ തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയതാണെന്നും ബിജെഡി അധ്യക്ഷൻ വ്യക്തമാക്കി.
എതിർപ്പ് അറിയിച്ച സംസ്ഥാനങ്ങൾ
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ നിലപാട് സ്വീകരിച്ച് ഒമ്പത് സംസ്ഥാനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങൾ പൗരത്വ രജിസ്റ്ററിനെതിരെയും രംഗത്തെത്തി. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, ചത്തീഡ്ഗഡ്, അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പൗരത്വ രജിസ്റ്റർ, പൗരത്വ നിയമ ഭേദഗതി എന്നിവ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിനു പുറമെ ബീഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി വന്നിട്ട് നിലപാട് വ്യക്തമാക്കാമെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്.