ഗുവാഹത്തി: പൗരത്വ രജിസ്ട്രേഷൻ ബിൽ ആസാമിനും വടക്കുകിഴക്കൽ സംസ്ഥാനങ്ങള്‍ക്കും ദോഷകരമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാരിൻ്റെ ശുപാര്‍ശയോടെയും മാത്രമേ നിയമം നടപ്പാക്കുകയുളളൂവെന്നും മോദി വ്യക്തമാക്കി. ആസാമിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആസാമിന്റെ താൽപര്യങ്ങള്ക്ക് അനുസരിച്ചു മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. രാജ്യത്തേക്ക് അതിക്രമിച്ചു കടക്കുന്നവരും ജീവൻ രക്ഷിക്കാനായി വീടുകളിൽ നിന്ന് ഇറങ്ങി ഓടിപ്പോകുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടുന്നു.
ആസമോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോ മാത്രം കേന്ദ്രീകരിച്ചല്ല പൗരത്വ നിയമം നടപ്പാക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യത്തുനിന്നുള്ളവര്‍ ഇന്ത്യയെ സ്നേഹിക്കുന്നുണ്ട്. അവരുടെ ജീവൻ രക്ഷിക്കാനായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. വിശ്വാസത്തിൻ്റെ പേരിൽ വേട്ടയാടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് കടമയുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം ആസാമിലെ വിവിധ സംഘടകള്‍ പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ബില്ലുമായി മുമ്പോട്ടുപോകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആസമോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോ മാത്രം കേന്ദ്രീകരിച്ചല്ല പൗരത്വ നിയമം നടപ്പാക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യത്തുനിന്നുള്ളവര്‍ ഇന്ത്യയെ സ്നേഹിക്കുന്നുണ്ട്. അവരുടെ ജീവൻ രക്ഷിക്കാനായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. വിശ്വാസത്തിൻ്റെ പേരിൽ വേട്ടയാടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് കടമയുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം ആസാമിലെ വിവിധ സംഘടകള്‍ പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ബില്ലുമായി മുമ്പോട്ടുപോകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.