കൊൽക്കത്ത: റാഫേൽ ഇടപടിൽ മോദി വ്യക്തത വരുത്തിയില്ലെങ്കിൽ കാവൽക്കാരൻ കള്ളനാണെന്ന് ജനങ്ങൾ പറയുമെന്ന് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർടികളുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജെപി നേതാവായ ശത്രുഘ്നൻ സിൻഹ. തന്റെ മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരം മോദി നൽകണമെന്ന് സിൻഹ ആവശ്യപ്പെട്ടു. 126 യുദ്ധവിമാനങ്ങൾക്കുവേണ്ടിയുള്ള കരാർ റദ്ദാക്കി 36 വിമാനങ്ങളാക്കി ചുരുക്കി കരാറിൽ ഒപ്പുവെച്ചത് എന്തിന്? മൂന്നു മടങ്ങ് അധികം വില ഒരു വിമാനത്തിനുവേണ്ടി ചെലവഴിക്കാൻ തയ്യാറായത് എന്തിന്? യുദ്ധവിമാനങ്ങൾ നിർമ്മിച്ച് പരിചയമുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിനെ ഒഴിവാക്കി പത്തു ദിവസം മാത്രം പഴക്കമുള്ള കമ്പനിക്ക് എന്തിന് കരാറുനൽകി? ശത്രുഘ്നൻ സിൻഹ ചോദിച്ചു.
പുതിയ കരാറിൽ വിമാനങ്ങളുടെ വില 41 ശതമാനമായി ഉയർന്നു. റാഫേൽ കരാറുമായി ബന്ധപ്പെട്ട് ഹിന്ദു പത്രത്തിൽവന്ന ലേഖനം ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊള്ളായായ വാഗ്ദാനങ്ങൾ ഇനി ഫലിക്കില്ലെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും ശത്രുഘ്നൻ സിൻഹ കൂട്ടിച്ചേർത്തു.
പുതിയ കരാറിൽ വിമാനങ്ങളുടെ വില 41 ശതമാനമായി ഉയർന്നു. റാഫേൽ കരാറുമായി ബന്ധപ്പെട്ട് ഹിന്ദു പത്രത്തിൽവന്ന ലേഖനം ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊള്ളായായ വാഗ്ദാനങ്ങൾ ഇനി ഫലിക്കില്ലെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും ശത്രുഘ്നൻ സിൻഹ കൂട്ടിച്ചേർത്തു.