ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ആഘോഷത്തിനിടെ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ ചൊല്ലി സമുദായങ്ങൾ തമ്മിൽ സംഘർഷം. ഖാർഗോൺ ജില്ലയിലെ ഛപ്രയിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ദിവസം ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ദളിതരെ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു. ഉയർന്ന ജാതിക്കാർ നിർമ്മിച്ച ശിവക്ഷേത്രത്തിൽ ദളിതർ ദർശനത്തിന് എത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശിവക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോൾ ഉയർന്ന ജാതിക്കാർ തങ്ങളെ തടയുകയായിരുന്നുവെന്ന് ദളിത് വിഭാഗത്തിൽ ഉൾപ്പെട്ടവർ പറഞ്ഞു. ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ കല്ലേറ് ഉണ്ടായെന്നും ഇരു കൂട്ടരുടെയും പരാതിയിൽ നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ഗുർജാർ വിഭാഗത്തിൽപ്പെട്ട ആളുകൾ ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ ദളിത് പെൺകുട്ടികളെ തടയുകയായിരുന്നുവെന്ന് ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രേംലാൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭയ്യ ലാൽ പട്ടേലിൻ്റെ നേതൃത്വത്തിലാണ് തങ്ങളെ തടഞ്ഞതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ദളിത് വിഭാഗത്തിൻ്റെ പരാതിയിൽ 42 പേർക്കെതിരെ പോലീസ് കേസെടുത്തു. കലാപം, പട്ടികജാതിക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആയുധങ്ങൾ ഉപയോഗിച്ചു ആക്രമിച്ചുവെന്ന എതിർവിഭാഗത്തിൻ്റെ പരാതിയിൽ പ്രേംലാൽ അടക്കം 33 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസിൻ്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം ഇരു കൂട്ടരും താമസിക്കുന്ന ഗ്രാമം സന്ദർശിച്ചുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ദീക്ഷിത് പറഞ്ഞു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ആർക്കും ആരെയും തടയാനാകില്ലെന്നു ഗ്രാമവാസികളെ അറിയിച്ചു. ഗ്രാമത്തിലെ ആൽമരം മുറിക്കുന്നതുമായി ബന്ധപ്പെട്ടും അംബേദ്ക്കർ പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ചും ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Latest National News and Malayalam News
ഗുർജാർ വിഭാഗത്തിൽപ്പെട്ട ആളുകൾ ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ ദളിത് പെൺകുട്ടികളെ തടയുകയായിരുന്നുവെന്ന് ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രേംലാൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭയ്യ ലാൽ പട്ടേലിൻ്റെ നേതൃത്വത്തിലാണ് തങ്ങളെ തടഞ്ഞതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ദളിത് വിഭാഗത്തിൻ്റെ പരാതിയിൽ 42 പേർക്കെതിരെ പോലീസ് കേസെടുത്തു. കലാപം, പട്ടികജാതിക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആയുധങ്ങൾ ഉപയോഗിച്ചു ആക്രമിച്ചുവെന്ന എതിർവിഭാഗത്തിൻ്റെ പരാതിയിൽ പ്രേംലാൽ അടക്കം 33 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസിൻ്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം ഇരു കൂട്ടരും താമസിക്കുന്ന ഗ്രാമം സന്ദർശിച്ചുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ദീക്ഷിത് പറഞ്ഞു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ആർക്കും ആരെയും തടയാനാകില്ലെന്നു ഗ്രാമവാസികളെ അറിയിച്ചു. ഗ്രാമത്തിലെ ആൽമരം മുറിക്കുന്നതുമായി ബന്ധപ്പെട്ടും അംബേദ്ക്കർ പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ചും ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Latest National News and Malayalam News