ആപ്പ്ജില്ല

യുവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകും; കുടുംബത്തിൽ ഒരാൾക്ക് ജോലി; വാഗ്ദാനവുമായി യോഗി

പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുമായി മുഖ്യമന്ത്രി സംസാരിച്ചു.

Samayam Malayalam 30 Sept 2020, 10:47 pm
ലഖ്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും യുപി സർക്കാർ വാഗ്ദാനംചെയ്തു. വീഡിയോ കോൺഫ്രൻസിങ്ങിലൂടെ യോഗി ആദിത്യനാഥ് പെൺകുട്ടിയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചു.
Samayam Malayalam Yogi adi 1200
യോഗി ആദിത്യനാഥ് (ഫയൽ ചിത്രം)


Also Read: യുപി: ക്രൂരമായി പീഡിപ്പിച്ചു കൊന്ന ദളിത് യുവതിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സെപ്റ്റംബർ 14 നാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നാവ് പ്രതികൾ മുറിച്ച് കളഞ്ഞിരുന്നു. സംഭത്തിൽ ഗ്രാമത്തിലെ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ സംസ്കാരം പോലീസ് തിടുക്കത്തിൽ സംസ്കരിച്ചു.

Also Read: ഹത്രാസ് പീഡനം: ഡല്‍ഹിയിലെ ആശുപത്രിയുടെ മുന്നിൽ വൻ പ്രതിഷേധം

മരണം സംഭവിച്ച അന്നുതന്നെ ബന്ധുക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷം പെൺകുട്ടിയുടെ മൃതദേഹം പോലീസ് സംസ്കരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതികൾക്ക് അനുകൂലമായാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും തെളിവ് നശിപ്പിക്കുന്നതിനാണ് മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്