ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന് പറ്റിയത് വൻ അമളി. ഈ വർഷത്തെ ബജറ്റ് അവതരണത്തിൽ വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്. അമളി മനസിലാകാതെ എട്ടു മിനിറ്റോളം നേരം മുഖ്യമന്ത്രി പഴയ ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് പഴയതാണെന്നു മനസിലാക്കിയ ചീഫ് വിപ്പ് മഹേഷ് ജോഷി ഇടപെട്ടതോടെയാണ് മുഖ്യമന്ത്രി തനിക്കു പറ്റിയ അമളി തിരിച്ചറിഞ്ഞത്. സംഭവത്തിൽ, ബജറ്റ് ചോർന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷമായ ബിജെപി പ്രതിഷേധിച്ചു. ഇതോടെ സ്പീക്കർ സി പി ജോഷി 30 മിനിറ്റ് നേരത്തേക്ക് സഭ പിരിച്ചുവിട്ടു.
എട്ടുമിനിറ്റോളം നേരമാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി 2022-23 വർഷത്തെ ബജറ്റ് രേഖ വായിച്ചത്. ഇത് തിരിച്ചറിഞ്ഞ ചീഫ് വിപ്പ് മഹേഷ് ജോഷി ഉടൻ തന്നെ ഇടപെടുകയും ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ആയിരുന്നു. സംസ്ഥാന ബജറ്റ് ചോർന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷമായ ബിജെപി രംഗത്തെത്തുകയും സഭയുടെ നടുത്തളത്തിൽ എത്തി പ്രതിഷേധക്കുകയുമായിരുന്നു. ഇതോടെ സഭ 30 മിനിറ്റു നേരത്തേക്കു പിരിഞ്ഞു. തുടർന്നു, 11.42 ന് സഭ വീണ്ടും ചേർന്നു. ബജറ്റ് ചോർന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖതാരിയ ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ പക്കലുള്ളത് ഈ വർഷത്തെ ബജറ്റ് രേഖ അല്ലെന്നു ചീഫ് വിപ്പിന് അറിയാനായത് എങ്ങനെയാണെന്ന് ഗുലാബ് ചന്ദ് ഖതാരിയ ചോദിച്ചു. ഇത് അർഥമാക്കുന്നത് ബജറ്റ് ചോർന്നുവെന്നാണ്. സംസ്ഥാന സർക്കാർ ഗവർണറെ സമീപിച്ചു ബജറ്റ് അവതരണത്തിന് പുതിയ തീയതി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം തുടർന്നതോടെ സ്പീക്കർ 12.12 ന് സഭ വീണ്ടു പിരിച്ചുവിടുകയായിരുന്നു.
സംഭവത്തിൽ സർക്കാരിനെ വിമർശിച്ചു മുൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്തെത്തി. പഴയ ബജറ്റ് എട്ടു മിനിറ്റ് വായിച്ചുതീർക്കാൻ കഴിയുന്ന മുഖ്യമന്ത്രിയുടെ കയ്യിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് വസുന്ധര രാജെ ചോദിച്ചു. അതേസമയം ബജറ്റ് ചോർന്നുവെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് നിഷേധിച്ചു. ബജറ്റ് രാജസ്ഥാന്റെ വികസനത്തിനും പുരോഗതിക്കും എതിരാണെന്നു കാണിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറൻസിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
Read Latest National News and Malayalam News
എട്ടുമിനിറ്റോളം നേരമാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി 2022-23 വർഷത്തെ ബജറ്റ് രേഖ വായിച്ചത്. ഇത് തിരിച്ചറിഞ്ഞ ചീഫ് വിപ്പ് മഹേഷ് ജോഷി ഉടൻ തന്നെ ഇടപെടുകയും ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ആയിരുന്നു. സംസ്ഥാന ബജറ്റ് ചോർന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷമായ ബിജെപി രംഗത്തെത്തുകയും സഭയുടെ നടുത്തളത്തിൽ എത്തി പ്രതിഷേധക്കുകയുമായിരുന്നു. ഇതോടെ സഭ 30 മിനിറ്റു നേരത്തേക്കു പിരിഞ്ഞു. തുടർന്നു, 11.42 ന് സഭ വീണ്ടും ചേർന്നു. ബജറ്റ് ചോർന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖതാരിയ ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ പക്കലുള്ളത് ഈ വർഷത്തെ ബജറ്റ് രേഖ അല്ലെന്നു ചീഫ് വിപ്പിന് അറിയാനായത് എങ്ങനെയാണെന്ന് ഗുലാബ് ചന്ദ് ഖതാരിയ ചോദിച്ചു. ഇത് അർഥമാക്കുന്നത് ബജറ്റ് ചോർന്നുവെന്നാണ്. സംസ്ഥാന സർക്കാർ ഗവർണറെ സമീപിച്ചു ബജറ്റ് അവതരണത്തിന് പുതിയ തീയതി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം തുടർന്നതോടെ സ്പീക്കർ 12.12 ന് സഭ വീണ്ടു പിരിച്ചുവിടുകയായിരുന്നു.
സംഭവത്തിൽ സർക്കാരിനെ വിമർശിച്ചു മുൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്തെത്തി. പഴയ ബജറ്റ് എട്ടു മിനിറ്റ് വായിച്ചുതീർക്കാൻ കഴിയുന്ന മുഖ്യമന്ത്രിയുടെ കയ്യിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് വസുന്ധര രാജെ ചോദിച്ചു. അതേസമയം ബജറ്റ് ചോർന്നുവെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് നിഷേധിച്ചു. ബജറ്റ് രാജസ്ഥാന്റെ വികസനത്തിനും പുരോഗതിക്കും എതിരാണെന്നു കാണിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറൻസിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
Read Latest National News and Malayalam News