പനജി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഗോവ ബീച്ചിൽ പീഡനത്തിനിരയായതിനു പിന്നാലെ വിവാദ പ്രതികരണവുമായി ഗോവ മുഖ്യമന്ത്രി. പെൺകുട്ടികളെ വൈകിയ വേളയിൽ പുറത്തുവിട്ടതിനെക്കുറിച്ച് മാതാപിതാക്കൾ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.
"14 വയസുള്ള പെൺകുട്ടികൾ രാത്രി മുഴുവൻ ബീച്ചിൽ കഴിയുമ്പോൾ മാതാപിതാക്കൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കുട്ടികൾക്ക് അനുസരിണയില്ലാത്തതിന് സർക്കാരിനും പോലീസിനുമല്ല അതിന്റെ ഉത്തരവാദിത്വം." മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ രാത്രിയിൽ പുറത്തുവിടരുതെന്ന സൂചനയും മന്ത്രി നൽകി. മുഖ്യമന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും സ്പീക്കർ നീക്കി.
കഴിഞ്ഞയാഴ്ചയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ നാലു പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടികളെ സംഘം മർദ്ദിച്ച് അവശരാക്കി. ആക്രമി സംഘത്തിലെ ഒരാൾ സർക്കാർ ജീവനക്കാരനാണ്. സംഭവത്തിൽ കുട്ടികളുടെ കുടുംബത്തെ കുറ്റപ്പെടുത്തി സർക്കാരും പോലീസും കൈകഴുകാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
"14 വയസുള്ള പെൺകുട്ടികൾ രാത്രി മുഴുവൻ ബീച്ചിൽ കഴിയുമ്പോൾ മാതാപിതാക്കൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കുട്ടികൾക്ക് അനുസരിണയില്ലാത്തതിന് സർക്കാരിനും പോലീസിനുമല്ല അതിന്റെ ഉത്തരവാദിത്വം." മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ രാത്രിയിൽ പുറത്തുവിടരുതെന്ന സൂചനയും മന്ത്രി നൽകി. മുഖ്യമന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും സ്പീക്കർ നീക്കി.
കഴിഞ്ഞയാഴ്ചയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ നാലു പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടികളെ സംഘം മർദ്ദിച്ച് അവശരാക്കി. ആക്രമി സംഘത്തിലെ ഒരാൾ സർക്കാർ ജീവനക്കാരനാണ്. സംഭവത്തിൽ കുട്ടികളുടെ കുടുംബത്തെ കുറ്റപ്പെടുത്തി സർക്കാരും പോലീസും കൈകഴുകാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.