ലഖ്നൗ: സംസ്ഥാനത്തെ ക്രിമിനലുകളെ ജയിലിൽ അടയ്ക്കുകയോ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാസിയാബാദിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മാർച്ചിന് മുമ്പ് ഉത്തർപ്രദേശിലെ ക്രമസമാധാന നില തകർന്ന നിലയിൽ ആയിരുന്നു. ബി ജെ പി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ക്രമസമാധാനനില മെച്ചപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ക്രമസമാധാന നിലയിൽ പുരോഗതി ഉണ്ടാക്കാനും നിക്ഷേപം ആകർഷിക്കാനും ബി ജെ പി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കഴിഞ്ഞു. ക്രമസമാധാന നിലയിൽ കാര്യമായ പുരോഗതി ഉണ്ടായതാണ് നിക്ഷേപം വർദ്ധിക്കാൻ കാരണമായത്. ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്താൻ ക്രിമിനലുകളെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രസംഗം നടന്ന അതേസമയത്ത്, മീററ്റിൽ ബജ്രംദഗൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.