ആപ്പ്ജില്ല

കമാൻഡർ തല ചർച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ; തർക്കപ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്ന ആവശ്യത്തിൽ പ്രതികരിക്കാതെ ചൈന

ഇന്ത്യ - ചൈന അതിർത്തി തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് മോൾഡോയിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ആറാംവട്ട കമൻഡർ തല ചർച്ചകൾ നടന്നത്. തർക്ക പ്രദേശങ്ങളിൽ നിന്ന് ചൈനീസ് സൈനികൾ പിന്മാറണമെന്ന് ഇന്ത്യ

Samayam Malayalam 21 Sept 2020, 5:12 pm
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി തർക്കം രൂക്ഷമായി തുടരുന്നതിനിടെ കമാൻഡർ തല ചർച്ചയിൽ നിലപാടറിയിച്ച് ഇന്ത്യ. തർക്കം നിലനിൽക്കുന്ന ഭാഗങ്ങളിൽ നിന്ന് ചൈനീസ് സൈന്യം ആദ്യം പിന്മാറണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.
Samayam Malayalam commander level talks on india china border tension
കമാൻഡർ തല ചർച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ; തർക്കപ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്ന ആവശ്യത്തിൽ പ്രതികരിക്കാതെ ചൈന


Also Read: കൊവിഡ്-19 വിട്ടുമാറുമോ; എത്രനാൾ ഒപ്പമുണ്ടാകും? ഗവേഷകർ പറയുന്നത് ഇങ്ങനെ

രാവിലെ ഒൻപതരയോടെ ചൈനയുടെ കീഴിലുള്ള മോൾഡോയിൽ വെച്ചാണ് ആറാംവട്ട കമൻഡർ തല ചർച്ചകൾ നടന്നത്. ലഫ് ജനറൽമാരായ ഹരീന്ദർ സിങ്, പിജികെ മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും നിലപാടറിയിച്ചത്. വിദേശകാര്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി നവീൻ ശ്രീവാസ്‌തയും നിർണായക ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യ - ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ചർച്ചകൾ.

തർക്ക പ്രദേശങ്ങളിൽ നിന്ന് സൈനികൾ പിന്മാറണമെന്ന നിലപാട് ഇന്ത്യ മുന്നോട്ട് വെച്ചെങ്കിലും പാംഗോങ് തടാകത്തിൻ്റെ തെക്കേ തീരത്ത് നിന്നുള്ള പിന്മാറ്റം പരിഗണിക്കാമെന്ന നിലപാടാണ് ചൈനയ്‌ക്കുള്ളത്. ആദ്യം പിന്മാറണമെന്ന ഇന്ത്യൻ നിലപാടിനെ ഗൗരവത്തോടെ കാണേണ്ടതില്ലെന്നാണ് ചൈനയ്‌ക്കുള്ളത്. എന്നാൽ ശൈത്യകാലത്തിന് മുന്നോടിയായി പാംഗോങ് അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറാം എന്ന തീരുമാനത്തിലേക്കാണ് ഇന്ത്യയും ചൈനയും എത്തുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Also Read: ഹിജാബിൽ നിന്നും സ്വാതന്ത്ര്യം; മലേഷ്യൻ സാമൂഹിക പ്രവർത്തകയുടെ പോരാട്ടം

അതിനിടെ ചൈനയുമായി തർക്കം തുടരുന്ന അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. പല തട്ടുകളായി സൈനിക വിന്യാസം നടത്തി. ഈ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതിർത്തിയിലെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണമായിരുന്നു. മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എൻ ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്