ന്യൂഡൽഹി: രാജ്യത്ത് സാമൂഹിക വ്യാപനം ആരംഭിച്ചതായും ഇതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണെന്നും ഐഎംഎ. ഇന്ന് 34,000ത്തിലേറെ കൊവിഡ് കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം നടന്നെന്ന് ഐഎംഎ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയോട് ഐഎംഎ ഭാരവാഹി ഡോ. വികെ മോംഗയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഇപ്പോൾ ക്രമാതീതമായ വളർച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഓരോ ദിവസവും കേസുകളുടെ എണ്ണം 30,000 ത്തിലധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ രാജ്യത്തിന് മോശമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ട്, പക്ഷേ മൊത്തത്തിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇത് ഒരു മോശം സൂചനയാണ്. സാമൂഹിക വ്യാപനത്തെയാണ് ഇത് കാണിക്കുന്നത്' ഡോ. വികെ മോംഗ പറഞ്ഞു.
Also Read: പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകളാവുക ഈ മൂന്ന് നഗരങ്ങൾ
കൊവിഡ് കേസുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വ്യാപിക്കുകയാണെന്നും ഇത് നിന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് ഐഎംഎ ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിൽ ഞങ്ങൾക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് പറഞ്ഞ ഡോക്ടർ മഹാരാഷ്ട്ര, കർണാടക, കേരളം, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ പ്രധാനപ്പെട്ടതാണെന്നും. ഇവിടങ്ങളിലെ സംസ്ഥാന സർക്കാരുകൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രദ്ധ ചെലുത്തുകയും കേന്ദ്ര സർക്കാരിന്റെ സഹായം തേടണമെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34,884 കൊവിഡ് കേസുകളാണ്. ഈ സമയപരിധിയില്‍ 671 പേരുടെ ജീവനുകളും പൊലിഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 10,38,716 ആയി ഉയര്‍ന്നു. നിലവില്‍ 3,58,692 ആളുകളാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 6,53,751 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടി. 26,273 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുമുണ്ട്.
'ഇപ്പോൾ ക്രമാതീതമായ വളർച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഓരോ ദിവസവും കേസുകളുടെ എണ്ണം 30,000 ത്തിലധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ രാജ്യത്തിന് മോശമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ട്, പക്ഷേ മൊത്തത്തിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇത് ഒരു മോശം സൂചനയാണ്. സാമൂഹിക വ്യാപനത്തെയാണ് ഇത് കാണിക്കുന്നത്' ഡോ. വികെ മോംഗ പറഞ്ഞു.
Also Read: പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകളാവുക ഈ മൂന്ന് നഗരങ്ങൾ
കൊവിഡ് കേസുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വ്യാപിക്കുകയാണെന്നും ഇത് നിന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് ഐഎംഎ ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിൽ ഞങ്ങൾക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് പറഞ്ഞ ഡോക്ടർ മഹാരാഷ്ട്ര, കർണാടക, കേരളം, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ പ്രധാനപ്പെട്ടതാണെന്നും. ഇവിടങ്ങളിലെ സംസ്ഥാന സർക്കാരുകൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രദ്ധ ചെലുത്തുകയും കേന്ദ്ര സർക്കാരിന്റെ സഹായം തേടണമെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34,884 കൊവിഡ് കേസുകളാണ്. ഈ സമയപരിധിയില്‍ 671 പേരുടെ ജീവനുകളും പൊലിഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 10,38,716 ആയി ഉയര്‍ന്നു. നിലവില്‍ 3,58,692 ആളുകളാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 6,53,751 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടി. 26,273 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുമുണ്ട്.