ആപ്പ്ജില്ല

ബലാത്സംഗ കേസുകളിൽ മൊഴിമാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാം: സുപ്രീം കോടതി

ബലാത്സംഗ കേസുകളിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ വിധി.

Samayam Malayalam 30 Sept 2018, 2:12 pm
ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ പ്രതിക്ക് അനുകൂലമായി മൊഴിമാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴിമാറ്റിപ്പറഞ്ഞാലും സാഹചര്യ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
Samayam Malayalam complainant who refusing statement later in rape case will be punished
ബലാത്സംഗ കേസുകളിൽ മൊഴിമാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാം: സുപ്രീം കോടതി


ക്രിമിനൽ വിചാരണകൾ സത്യം തേടിയുള്ള അന്വേഷണമാണ്. പരാതിക്കാരി മൊഴി മാറ്റിയാലും കേസ് അവസാനിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ബലാത്സംഗ കേസുകളിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.

അതീവ ഗൌരവതരമായ കേസുകൾ മൊഴിമാറ്റി അട്ടിമറിക്കുന്നത് കോടതിക്ക് നോക്കി നിൽക്കാനാവില്ല. പരാതിക്കാരി മൊഴി മാറ്റിപ്പറഞ്ഞിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. 2004ൽ ഒമ്പത് വയസുകാരിയായിരുന്ന പെൺകുട്ടി ഇപ്പോൾ കുടുംബ ജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരാതിക്കാരെയെ ശിക്ഷിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്