ആപ്പ്ജില്ല

കൊറോണക്കാലത്ത് കുട്ടികളുമായി ഷഹീന്‍ ബാഗില്‍ പ്രതിഷേധം։ നടപടി ആവശ്യപ്പെട്ട് എൻസിപിസിആര്‍

കുട്ടികളുടെ അവകാശത്തിന് വേണ്ടി രൂപീകരിച്ച നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആണ് ആവശ്യവുമായി രംഗത്തുവന്നത്. ഇവർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തത്.

Samayam Malayalam 18 Mar 2020, 8:46 pm
ന്യൂഡല്‍ഹി։ കൊറോണ ഭീതിയില്‍ രാജ്യം ജാഗ്രതയില്‍ തുടരുമ്പോള്‍ ഷാഹിന്‍ബാഗ് പ്രക്ഷോഭം നടക്കുന്നത് ശരിയല്ലെന്ന് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്. പൗരത്വ നിയമത്തിനെതിരായുള്ള പ്രതിഷേധത്തില്‍ കുട്ടികളും നവജാത ശിശുക്കളും അടക്കം പങ്കെടുക്കുന്നുണ്ടെന്ന് കാണിച്ച് കമ്മീഷന് ചൊവ്വാഴ്ച പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് കത്ത് അയച്ചിരിക്കുന്നത്.
Samayam Malayalam India Citizenship Shaheen Bagh
കൊറോണക്കാലത്ത് കുട്ടികളുമായി ഷഹീന്‍ ബാഗില്‍ പ്രതിഷേധം നടത്തുന്നു


Also Read : LIVE: കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; ജമ്മുവില്‍ വൈഷ്‍ണോദേവി യാത്ര റദ്ദാക്കി

പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ നടപടിയെടുക്കുവാനും മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് 19 സംബന്ധിച്ച് കൈക്കൊണ്ട സുരക്ഷയെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശം സംരക്ഷിക്കണമെന്ന ആവശ്യമായി ബന്ധപ്പെട്ട് 2005ലാണ് എന്‍സിപിസിആര്‍ രൂപീകരിച്ചത്.

കൊവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലും കടുത്ത നിയന്ത്രണങ്ങളാണ് കെജ്രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കില്ലെന്ന് നിലപാടിലാണ് ഷഹീന്‍ ബാഗിലെ സമരക്കാര്‍. സര്‍ക്കാര്‍ തെറ്റിധരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.നിലവില്‍ മാസ്ക് ധരിച്ചാണ് സമരം തുടരുന്നത്.

90 ദിവസത്തിലധികമായി ഇവിടെ ഇത്തരത്തില്‍ പ്രതിഷേധം അരങ്ങേറുകയാണ്. എന്നാല്‍, തങ്ങള്‍ക്ക് കൊറോണ വൈറസിനെ ഭയമില്ലെന്നും തങ്ങള്‍ക്കെല്ലാം മാസ്കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും വിതരണം ചെയ്തിട്ടുണ്ടെന്നും ഒരു പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read : കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയതായി ബാബാ രാംദേവ്; വിമർശനവുമായി ആരോഗ്യ വിദഗ്ദ്ധര്‍

കൊറോണ ഭീതിയെത്തുടര്‍ന്ന് അമ്പതില്‍ അധികം ആളുകള്‍ ഒത്തുകൂടുന്ന എല്ലാ പരിപാടികളും കെജ്രിവാള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ വിവാഹങ്ങള്‍ക്ക് ഈ വിലക്കില്‍ ഇളവുണ്ട്. കഴിയുമെങ്കില്‍ വിവാഹ തിയതി തള്ളിവയ്ക്കണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ജിമ്മുകളും നിശാ ക്ലബ്ബുകളും സ്പാകളും മാര്‍ച്ച് 31 വരെ അടച്ചുപൂട്ടുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്