കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പൂർണ്ണമായ രാഷ്ട്രീയ അരാജകത്വമാണ് നിലനിൽക്കുന്നതെന്ന് വ്യക്തമാക്കി ബിജെപി നേതാവ് മുകുൾ റോയി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്നാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹായത്തോടെയാണ് അക്രമങ്ങൾ നടത്തുന്നതെന്നാണ് മുകുൾ റോയിയുടെ ആരോപണം. പശ്ചിമ ബംഗാളിൽ പൂർണമായും രാഷ്ട്രീയ അരാജകത്വവും പ്രശ്നങ്ങളുമാണ് നിലനിൽക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും കേഡർ പാർട്ടികളും ശക്തമായ അക്രമമാണ് അഴിച്ചുവിടുന്നതെന്നും മുകുൾ റോയ് ആരോപിക്കുന്നു.
ശനിയാഴ്ച നോർത്ത് 24 പാരഗണാസിലെ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. വിവിധ അക്രമസംഭവങ്ങളെത്തുടർന്ന് അമിത് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഘർഷങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണർ നരേന്ദ്ര മോദിയുമായു അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ശനിയാഴ്ച നോർത്ത് 24 പാരഗണാസിലെ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. വിവിധ അക്രമസംഭവങ്ങളെത്തുടർന്ന് അമിത് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഘർഷങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണർ നരേന്ദ്ര മോദിയുമായു അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.