'നോട്ട് അസാധുവാക്കൽ വൻ അഴിമതി'; തെളിവുകള്‍ പുറത്തുവിട്ട് കോൺഗ്രസ്
അമിത് ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ സമ്മതിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസിലുള്ള നോട്ടുകളാണ് നേരത്തെ അച്ചടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 8ന് നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു മുൻപ് പരമരഹസ്യമായാണ് ഇത് ചെയ്തത്.
Samayam Malayalam 9 Apr 2019, 3:20 pm
ഹൈലൈറ്റ്:
- നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് മുൻപേ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു
- ഒരു ലക്ഷം രൂപയുടെ നോട്ടുകള്‍ അച്ചടിച്ചത് വിദേശത്ത്
- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് വിതരണം ചെയ്തു
ന്യൂഡൽഹി: ബിജെപി സര്‍ക്കാരിന്‍റെ നോട്ട് നിരോധനം വൻ അഴിമതിയാണെന്ന ആരോപണവുമായി കോൺഗ്രസ്. നോട്ടു നിരോധനത്തിന് മുൻപ് ഒരു ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ വിദേശത്ത് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിൽ എത്തിച്ചെന്നും വൻതുകകളുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കിയെന്നുമാണ് കോൺഗ്രസിന്‍റെ ആരോപണം. ഒറ്റയടിയ്ക്ക് 320 കോടി രൂപ വരെ മാറ്റി നൽകിയിട്ടുണ്ടെന്ന് ആരോപിച്ച കോൺഗ്രസ് ഇക്കാര്യം ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടു. അഴിമതിയ്ക്ക് പിന്നിൽ അമിത് ഷാ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. അമിത് ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ സമ്മതിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസിലുള്ള നോട്ടുകളാണ് നേരത്തെ അച്ചടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 8ന് നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു മുൻപ് പരമരഹസ്യമായാണ് ഇത് ചെയ്തത്. വിദേശത്തുവെച്ച് നോട്ടുകള്‍ അച്ചടിച്ചത് എങ്ങനെയെന്നും വ്യോമസേനാ വിമാനങ്ങള്‍ ഉപോയോഗിച്ച് ഡൽഹിയിലെ ഹിൻഡൺ എയര്‍ ബേസിൽ നോട്ടുകള്‍ എത്തിച്ചത് എങ്ങനെയെന്നും വീഡിയോ ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ രാഹുൽ രഥ്‍രേഖര്‍ എന്ന ഫീൽഡ് അസിസ്റ്റന്‍റാണ് ഇക്കാര്യങ്ങള്‍ വീഡിയോയിൽ വിശദീകരിച്ചത്. രണ്ട് തവണ ഇയാള്‍ അമിത് ഷായുടെ പേര് പറയുന്നുമുണ്ട്.
ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പുള്ള നോട്ടുകള്‍ നോട്ട് നിരോധനത്തിന് ആറ് മാസം മുൻപേ തയ്യാറാക്കിയിരുന്നുെന്നാണ് ആരോപണം. നോട്ട് നിരോധനത്തിന് മുൻപേ തന്നെ മുതിര്‍ന്ന രാഷ്ട്രീയക്കാർക്കും ചില ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മുൻകൂട്ടി അച്ചടിച്ച പുതിയ നോട്ടുകൾ നൽകിക്കഴിഞ്ഞിരുന്നുവെന്നും രഥ്‍രേക്കർ അവകാശപ്പെടുന്നു.
നോട്ട് മാറ്റി നൽകിയ ഇടപാട് അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രത്യേക വിഭാഗം തന്നെ ഇതിന് മേൽനോട്ടം നൽകിയെന്നും വീഡിയോയിൽ പറയുന്നു. ഈ കറൻസി മാറ്റം കൈകാര്യം ചെയ്യാനായി പല വകുപ്പുകളിൽ നിന്നായി 26 പേരെ റിക്രൂട്ട് ചെയ്തെന്നും വീഡിയോയിൽ പറയുന്നു. ആര്‍ബിഐയുടെ പല ഓഫീസുകളിലായി ഇവരെ പോസ്റ്റ് ചെയ്യുകയായിരുന്നു. പണമിടപാട് നടത്തുമ്പോള്‍ പോലീസോ ക്രൈംബ്രാഞ്ചോ വിജിലൻസോ ഇടപെട്ടിരുന്നില്ല. ഇടപെട്ടാൽ ഡൽഹിയിൽ നിന്ന് കോള്‍ വരും. ഇക്കാര്യം നടപ്പിലാക്കിയ ഏറ്റവും നല്ല സൂപ്പര്‍വൈസര്‍ താനായിരുന്നെന്നും രാഹുൽ രഥ്‍രേക്കര്‍ വീഡിയോയിൽ പറയുന്നുണ്ട്. 20000 കോടി രൂപ തന്‍റെ കൈയ്യിലൂടെ മാത്രം പോയിട്ടുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടു.
ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പുള്ള നോട്ടുകള്‍ നോട്ട് നിരോധനത്തിന് ആറ് മാസം മുൻപേ തയ്യാറാക്കിയിരുന്നുെന്നാണ് ആരോപണം. നോട്ട് നിരോധനത്തിന് മുൻപേ തന്നെ മുതിര്‍ന്ന രാഷ്ട്രീയക്കാർക്കും ചില ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മുൻകൂട്ടി അച്ചടിച്ച പുതിയ നോട്ടുകൾ നൽകിക്കഴിഞ്ഞിരുന്നുവെന്നും രഥ്‍രേക്കർ അവകാശപ്പെടുന്നു.
നോട്ട് മാറ്റി നൽകിയ ഇടപാട് അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രത്യേക വിഭാഗം തന്നെ ഇതിന് മേൽനോട്ടം നൽകിയെന്നും വീഡിയോയിൽ പറയുന്നു. ഈ കറൻസി മാറ്റം കൈകാര്യം ചെയ്യാനായി പല വകുപ്പുകളിൽ നിന്നായി 26 പേരെ റിക്രൂട്ട് ചെയ്തെന്നും വീഡിയോയിൽ പറയുന്നു. ആര്‍ബിഐയുടെ പല ഓഫീസുകളിലായി ഇവരെ പോസ്റ്റ് ചെയ്യുകയായിരുന്നു. പണമിടപാട് നടത്തുമ്പോള്‍ പോലീസോ ക്രൈംബ്രാഞ്ചോ വിജിലൻസോ ഇടപെട്ടിരുന്നില്ല. ഇടപെട്ടാൽ ഡൽഹിയിൽ നിന്ന് കോള്‍ വരും. ഇക്കാര്യം നടപ്പിലാക്കിയ ഏറ്റവും നല്ല സൂപ്പര്‍വൈസര്‍ താനായിരുന്നെന്നും രാഹുൽ രഥ്‍രേക്കര്‍ വീഡിയോയിൽ പറയുന്നുണ്ട്. 20000 കോടി രൂപ തന്‍റെ കൈയ്യിലൂടെ മാത്രം പോയിട്ടുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടു.