മുംബൈ: എൻ സി പി അധ്യക്ഷൻ ശരദ് പവാറിൻ്റെയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്ന യശ്വന്ത് സിൻഹയുടെയും നേതൃത്വത്തിൽ രൂപപ്പെടുന്ന വിശാല പ്രതിപക്ഷ സഖ്യം കൂടുതൽ ശക്തമാകുന്നു. കോൺഗ്രസ് നേതാവ് കമൽ നാഥുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളും തമ്മിലും ചര്‍ച്ച നടന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിൽ നടക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം, രാഷ്ട്രീയ ചര്‍ച്ചകളല്ല നടക്കുന്നതെന്നും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് യശ്വന്ത് സിൻഹ അടക്കമുള്ള നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാൽ നടക്കുന്ന ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും കോൺഗ്രസിനെ ഒപ്പം കൂട്ടാതെ മുന്നോട്ടില്ലെന്നും ശരദ് പവാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കള്‍ ആരുമില്ലാതെ മുംബൈയിൽ നടന്ന പ്രതിപക്ഷ യോഗത്തിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും സജീവമായി രംഗത്തെത്തുന്നത്.
Also Read: സംവിധായകനും ഛായാഗ്രാഹകനുമായ ശിവൻ (89) അന്തരിച്ചു
യശ്വന്ത് സിൻഹ രൂപീകരിച്ച രാഷ്ട്രീയ മഞ്ച് എന്ന വേദിയുടെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം യോഗം നടന്നത്. എന്നാൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ എത്തിയതോടെ ഇത് മൂന്നാം മുന്നണിയ്ക്കുള്ള നീക്കമാണെന്ന് തെറ്റിദ്ധരിക്കരുതെന്നാണ് സംഘാടകരുടെ നിലപാട്. കോൺഗ്രസിനു പുറമെ ഇടതുപാര്‍ട്ടികളുമായും നേതാക്കള്‍ സംസാരിക്കുന്നുണ്ട്.
Also Read: ചാനൽ ചർച്ചയ്ക്ക് ആര് പോകണമെന്ന് ഇനി കെപിസിസി തീരുമാനിക്കും; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് കെ സുധാകരൻ
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഇതര കക്ഷികള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെയാണ് പുതിയ സഖ്യം രൂപപ്പെടാനുള്ള സാധ്യത തെളിഞ്ഞത്. തൃണമൂൽ കോൺഗ്രസിനു വേണ്ടിയും തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വേണ്ടിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയ പ്രശാന്ത് കിഷോര്‍ മുംബൈയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പഞ്ചാബിലെ കോൺഗ്രസ് നേതൃത്വവുമായും പ്രശാന്ത് കിഷോറിനു അടുത്ത ബന്ധമുണ്ട്.
Also Read: സംവിധായകനും ഛായാഗ്രാഹകനുമായ ശിവൻ (89) അന്തരിച്ചു
യശ്വന്ത് സിൻഹ രൂപീകരിച്ച രാഷ്ട്രീയ മഞ്ച് എന്ന വേദിയുടെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം യോഗം നടന്നത്. എന്നാൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ എത്തിയതോടെ ഇത് മൂന്നാം മുന്നണിയ്ക്കുള്ള നീക്കമാണെന്ന് തെറ്റിദ്ധരിക്കരുതെന്നാണ് സംഘാടകരുടെ നിലപാട്. കോൺഗ്രസിനു പുറമെ ഇടതുപാര്‍ട്ടികളുമായും നേതാക്കള്‍ സംസാരിക്കുന്നുണ്ട്.
Also Read: ചാനൽ ചർച്ചയ്ക്ക് ആര് പോകണമെന്ന് ഇനി കെപിസിസി തീരുമാനിക്കും; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് കെ സുധാകരൻ
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഇതര കക്ഷികള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെയാണ് പുതിയ സഖ്യം രൂപപ്പെടാനുള്ള സാധ്യത തെളിഞ്ഞത്. തൃണമൂൽ കോൺഗ്രസിനു വേണ്ടിയും തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വേണ്ടിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയ പ്രശാന്ത് കിഷോര്‍ മുംബൈയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പഞ്ചാബിലെ കോൺഗ്രസ് നേതൃത്വവുമായും പ്രശാന്ത് കിഷോറിനു അടുത്ത ബന്ധമുണ്ട്.