ആപ്പ്ജില്ല

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം

തൂക്കുസഭ വരുന്നിടത്ത് കോൺഗ്രസ് - ജെഡിഎസ് സഖ്യം ഭരിക്കും

Samayam Malayalam 3 Sept 2018, 1:24 pm
ബെംഗലൂരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം അറിവായ 2267 സീറ്റുകളിൽ 846 സീറ്റുകളിലും കോൺഗ്രസാണ് മുന്നി.. ബിജെപി 788 സീറ്റും ജനതാദള്‍ എസ് 307 സീറ്റുകളും സ്വന്തമാക്കി. 277 സീറ്റുകള്‍ നേടിയത് ചെറുപാര്‍ട്ടികളും സ്വതന്ത്രനേതാക്കളുമാണ്.
Samayam Malayalam karnataka election


21 ജില്ലകളിൽ തെരഞ്ഞെടുപ്പ് നടന്നത് വെള്ളിയാഴ്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള ശക്തിപ്രകടനമായാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളിൽ ഒരുമിച്ച് ഭരിക്കും.

നിലവിൽ ബിജെപി ലീഡ് ചെയ്യുന്ന നഗരപ്രദേശങ്ങളിൽ പകുതി സീറ്റ് പിടിച്ചാൽ പോലും നേട്ടമാണന്നാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും വിലയിരുത്തൽ. ഫലമറിഞ്ഞ ഒട്ടേറെ സ്ഥലങ്ങളിൽ തൂക്കുസഭയ്ക്ക് സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യമായിരിക്കും ഭരിക്കുക.

സെപ്റ്റംബറിൽ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രളയം ബാധിച്ച കുടകിലെ കുശാൽ നഗര്‍, വിരാജ്പേട്ട്, സോമവാര്‍പേട്ട് എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്