കൊൽക്കത്ത: ഇന്ത്യാ വിഭജനത്തിനു കാരണം കോണ്‍ഗ്രസ് വന്ദേ മാതരം സെന്‍സര്‍ ചെയ്തതാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഡോ ശ്യാമപ്രസാദ് മുഖർജി ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ അനുസ്മരണ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേശീയ ഗീതമായ വന്ദേമാതരം ഏതാനും ഖണ്ഡികകളായി സെൻസർ ചെയ്യാനുള്ള തീരുമാനം കോൺഗ്രസ് എടുത്തില്ലായിരുന്നെങ്കില്‍ വിഭജനം ഒഴിവാക്കാമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെയോ രണ്ടു രാഷ്ട്രങ്ങള്‍ വേണമെന്ന മുസ്ലിം ലീഗ് വാദത്തെയോ ആണ് ഇന്ത്യാ വിഭജനത്തിനു കാരണമായി ചരിത്രകാരന്മാര് കുറ്റപ്പെടുത്തുന്നത്.
ഒരു മതവുമായോ വിശ്വാസവുമായോ വന്ദേമാതരത്തിനു ബന്ധമില്ല. അത് ഒരു സമൂഹത്തെയും പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നുമില്ല. രാഷ്ട്രവുമായി ജനതയെ ബന്ധിപ്പിക്കാനും ഉത്ഭവിച്ച പ്രദേശത്തെ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കാനുമാണ് അത് ശ്രമിക്കുന്നത്.അതുകൊണ്ടുതന്നെ വന്ദേമാതരത്തിലേക്കു മതത്തെ ഇടകലർത്തിയത് വലിയൊരു അപരാധമായിരുന്നു. അമിത്ഷാ പറഞ്ഞു.
‘ദേശീയ ഗീതമായ വന്ദേമാതരം ഏതാനും ഖണ്ഡികകളായി സെൻസർ ചെയ്യാനുള്ള തീരുമാനം കോൺഗ്രസ് എടുത്തില്ലായിരുന്നെങ്കില്‍ വിഭജനം ഒഴിവാക്കാമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെയോ രണ്ടു രാഷ്ട്രങ്ങള്‍ വേണമെന്ന മുസ്ലിം ലീഗ് വാദത്തെയോ ആണ് ഇന്ത്യാ വിഭജനത്തിനു കാരണമായി ചരിത്രകാരന്മാര് കുറ്റപ്പെടുത്തുന്നത്.
ഒരു മതവുമായോ വിശ്വാസവുമായോ വന്ദേമാതരത്തിനു ബന്ധമില്ല. അത് ഒരു സമൂഹത്തെയും പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നുമില്ല. രാഷ്ട്രവുമായി ജനതയെ ബന്ധിപ്പിക്കാനും ഉത്ഭവിച്ച പ്രദേശത്തെ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കാനുമാണ് അത് ശ്രമിക്കുന്നത്.അതുകൊണ്ടുതന്നെ വന്ദേമാതരത്തിലേക്കു മതത്തെ ഇടകലർത്തിയത് വലിയൊരു അപരാധമായിരുന്നു. അമിത്ഷാ പറഞ്ഞു.