ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എസ്പി-ബിഎസ്പി സഖ്യത്തെയും കടന്നാക്രമിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'കാവൽക്കാരൻ കള്ളൻ' എന്ന പരാമർശം രാഹുല്‍ ഗാന്ധി ആവർത്തിച്ചുന്നയിച്ചു. മോഷണം നടത്തിയ ശേഷം എല്ലാവരും കാവൽക്കാരാണെന്ന് മോദി പറയുന്നു. ബാക്കിയുള്ള കാവൽക്കാരെല്ലാം നല്ലവരാണ്. പക്ഷേ 56 ഇഞ്ച് നെഞ്ചളവുള്ള കാവൽക്കാരൻ മാത്രമാണ് മോഷണം നടത്തി മുപ്പതിനായിരം കോടി അനിൽ അംബാനിക്ക് നൽകിയതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം ബിഎസ്പി- എസ്പി നേതാക്കളായ മായാവതിക്കും അഖിലേഷിനുമെതിരെയും രാഹുൽ ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇക്കഴിഞ്ഞ അഞ്ചു വർഷം മോദിയോട് എസ്പിയോ ബിഎസ്പിയോ പോരാടാന്‍ തയ്യാറായിട്ടില്ല. മോദിക്കെതിരെ പോരാടിയത് കോൺഗ്രസാണ്. തനിക്ക് മോദിയെ പേടിയില്ല. മായാവതിയുടെയും അഖിലേഷിന്റെയും കൺട്രോള് മോദിയുടെ കയ്യിലാണെന്നും രാഹുല്‍ ആരോപിച്ചു.
എസ്പി, ബിഎസ്പി മുക്ത ഭാരതമെന്ന് മോദി ഒരിക്കലും പറഞ്ഞിട്ടില്ല. മോദിക്ക് തന്റെ മേൽ സമ്മർദം ചെലുത്താനാവില്ല. പക്ഷേ എസ്പി ക്കും ബിഎസ്പിക്കും മേൽ സമ്മർദ്ദം ചെലുത്താനാവും. അതാണ് അവരുടെ ചരിത്രമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
എസ്പി, ബിഎസ്പി മുക്ത ഭാരതമെന്ന് മോദി ഒരിക്കലും പറഞ്ഞിട്ടില്ല. മോദിക്ക് തന്റെ മേൽ സമ്മർദം ചെലുത്താനാവില്ല. പക്ഷേ എസ്പി ക്കും ബിഎസ്പിക്കും മേൽ സമ്മർദ്ദം ചെലുത്താനാവും. അതാണ് അവരുടെ ചരിത്രമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.