ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കും. കേരളത്തിൽ രാഹുലിന് ബുധനാഴ്ച മാത്രമേ എത്താൻ കഴിയൂ എന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ രണ്ടിന് കോൺഗ്രസിൻ്റെ പ്രകടന പത്രിക പുറത്തിറക്കും. ഇതേ തുടര്‍ന്നാണ് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഏപ്രിൽ നാലിനാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് സൂക്ഷമ പരിശോധനയും എട്ട് വരെ പത്രിക പിൻവലിക്കുകയും ചെയ്യാം.
ഇന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മുതിര്‍ന്ന നേതാവ് എ കെ ആൻ്റണിയാണ് രാഹുലിൻ്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നിലവിലെ ദേശീയ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നതായി എ കെ ആൻ്റണി പറഞ്ഞു. കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന അഭ്യർത്ഥന ലഭിച്ചു. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാതിൽ എന്ന നിലയ്ക്ക് വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ആൻ്റണി പറഞ്ഞു.
ഇന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മുതിര്‍ന്ന നേതാവ് എ കെ ആൻ്റണിയാണ് രാഹുലിൻ്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നിലവിലെ ദേശീയ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നതായി എ കെ ആൻ്റണി പറഞ്ഞു. കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന അഭ്യർത്ഥന ലഭിച്ചു. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാതിൽ എന്ന നിലയ്ക്ക് വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ആൻ്റണി പറഞ്ഞു.