ന്യൂഡൽഹി: റഫാല്‍ രേഖകള്‍ മോഷ്ടിച്ചെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ ആരോപണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ യുദ്ധ വിമാന കരാറിൽ മോദി ബൈപ്പാസ് സര്‍ജറി നടത്തിയെന്ന് രാഹുൽ ഗാന്ധി വാര്‍ത്താ സമ്മേളനത്തിൽ പരിഹസിച്ചു. റഫാലിൽ അനിൽ അംബാനിയെ സഹായിക്കാനായി നരേന്ദ്രമോദി സമാന്തര കൂടിയാലോചനകൾ നടത്തി. അനിൽ അംബാനിയ്ക്കും റിലയൻസിനും ലാഭം നൽകാനാണ് റഫാൽ കരാര്‍ വൈകിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റഫാൽ രേഖകള്‍ നഷ്ടപ്പെടുത്തിയതുപോലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും നൽകിയ വാഗ്ദാനങ്ങളും നഷ്ടപ്പെടുത്തി. കോണ്‍ഗ്രസ് പാകിസ്ഥാൻ അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ ക്ഷണത്തോടെ മോദിയാണ് പാകിസ്ഥാനിലെ വിവാഹ പരിപാടിയിൽ പങ്കെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഫാൽ രേഖകള്‍ നഷ്ടപ്പെടുത്തിയതുപോലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും നൽകിയ വാഗ്ദാനങ്ങളും നഷ്ടപ്പെടുത്തി. കോണ്‍ഗ്രസ് പാകിസ്ഥാൻ അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ ക്ഷണത്തോടെ മോദിയാണ് പാകിസ്ഥാനിലെ വിവാഹ പരിപാടിയിൽ പങ്കെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.