ആപ്പ്ജില്ല

വികാസ് ദുബെ എൻകൗണ്ടര്‍: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. മധ്യപ്രദേശിൽ നിന്ന് കാൻപുരിലേക്കു പോകുമ്പോഴാണ് സംഭവം നടന്നത്.

Samayam Malayalam 10 Jul 2020, 4:36 pm
ഉത്തർപ്രദേശിലെ കാൻപുരിൽ എട്ടു പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വികാസ് ദുബെ പോലീസ് എൻകൗണ്ടറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. മധ്യപ്രദേശിൽ നിന്ന് കാൻപുരിലേക്കു പോകുമ്പോഴാണ് സംഭവം നടന്നത്.
Samayam Malayalam വികാസ് ദുബെ


ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപ്പെട്ടപ്പോള്‍ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ വച്ചാണ് ദുബെ അറസ്റ്റിലായത്.

Also Read: ഉത്തർപ്രദേശിലെ 'എൻകൗണ്ടര്‍ രാജ്'; എന്തുകൊണ്ട് യോഗിയുടെ ഭരണം 'കാട്ടുഭരണ'മാകുന്നു?

വഴിപാടുകള്‍ നടത്താന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയ ആള്‍ ആണ് ദുബെയെ തിരിച്ചറിഞ്ഞത് ഉടന്‍ തന്നെ അദ്ദേഹം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് വധിച്ചിരുന്നു.

ജൂലൈ രണ്ടിനാണ് ഗുണ്ടാസംഘത്തിന്‍റെ തലവനായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ പോലീസ് അദ്ദേഹത്തിന്‍റെ താവളത്തില്‍ എത്തുന്നത്. അന്ന് ദുബെയുടെ അനുയായികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആയിരുന്നു 8 പോലീസുകാര്‍ മരിച്ചത്. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും മൂന്ന് സബ് ഇൻസ്പെക്ടർമാരും നാല് കോൺസ്റ്റബിൾമാരും ആണ് മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്