'വാക്സിൻ ക്ഷാമം കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാൽ'; കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
ഐഎസ്‌ഐയോട് പോലും ചര്‍ച്ച നടത്തുന്ന കേന്ദ്രസര്‍ക്കാര്‍, പ്രതിക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
Samayam Malayalam 21 Apr 2021, 1:25 pm
ഹൈലൈറ്റ്:
- വാക്സിൻ ക്ഷാമം ആസൂത്രണം ഇല്ലായ്മയെത്തുടർന്ന്
- ഓക്സിജൻ ആവശ്യമുള്ളിടത്ത് ലഭിക്കുന്നില്ല
- പ്രതിപക്ഷവുമായി സർക്കാർ ചർച്ച നടത്തുന്നില്ല
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ ഓക്സിജൻ ക്ഷാമവും വാക്സിൻ ക്ഷാമവും അനുഭവപ്പെടുന്നത് കേന്ദ്രസർക്കാരിന്‍റെ വീഴ്ചയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മെഡിക്കൽ ഓക്സിജൻ ലഭ്യതക്കുറവും വാക്സിൻ ലഭ്യതക്കുറവും സർക്കാരിന്‍റെ ആസൂത്രണമില്ലായ്മയെത്തുടർന്നാണെന്നാണ് കോൺഗ്രസ് നേതാവ് വിമർശിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ വിമർശനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓക്സിജൻ ഉൽപ്പാദന ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. പിന്നെ എന്തുകൊണ്ടാണ് ഇവിടെ ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. കൊവിഡ് ആദ്യ തരംഗവും രണ്ടാം തരംഗവും തമ്മിൽ 8- 9 മാസത്തെ ഇടവേളയുണ്ടായിരുന്നു. രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിക്കുകയായിരുന്നെന്നും പ്രിയങ്ക ആരോപിച്ചു.
രാജ്യത്ത് ഓക്സിജൻ ഉണ്ടെങ്കിലും ആവശ്യമായ ഇടത്ത് അത് ലഭ്യമാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. മരുന്നുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെതിരെയും കോൺഗ്രസ് നേതാവ് രംഗത്തെത്തി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 1.1 ദശലക്ഷം മരുന്നുകൾ കേന്ദ്രം സർക്കാർ കയറ്റുമതി ചെയ്തു. കേന്ദ്രത്തിന്‍റെ ഈ തീരുമാനത്തെ തുടർന്ന് ഇന്ന് നാം ക്ഷാമം നേരിടുകയാണെന്നും അവർ പറഞ്ഞു.
"വാക്സിൻ ക്ഷാമം ഉണ്ടായത് മോശം ആസൂത്രണം മൂലമാണ്, മരുന്നുകൾ ഇല്ലാത്തത് ആസൂത്രണമില്ലായ്മയെത്തുടർന്നാണ്. ഓക്സിജൻ ക്ഷാമം മികച്ച സ്ട്രാറ്റജി ഇല്ലാത്തതിനാലാണ്. ഇത് സർക്കാരിന്‍റെ പരാജയമാണ്" പ്രിയങ്ക ഗാന്ധി പറഞ്ഞു.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയോട് പോലും ചര്‍ച്ച നടത്തുന്ന കേന്ദ്രസര്‍ക്കാര്‍, പ്രതിക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ ഐഎസ്‌ഐയുമായി ദുബായില്‍ ചര്‍ച്ച നടത്തുന്നു. അവര്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നില്ല? പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിസന്ധിയെ നേരിടുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചവരാണെന്നും അവർ പറഞ്ഞു.
രാജ്യത്ത് ഓക്സിജൻ ഉണ്ടെങ്കിലും ആവശ്യമായ ഇടത്ത് അത് ലഭ്യമാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. മരുന്നുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെതിരെയും കോൺഗ്രസ് നേതാവ് രംഗത്തെത്തി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 1.1 ദശലക്ഷം മരുന്നുകൾ കേന്ദ്രം സർക്കാർ കയറ്റുമതി ചെയ്തു. കേന്ദ്രത്തിന്‍റെ ഈ തീരുമാനത്തെ തുടർന്ന് ഇന്ന് നാം ക്ഷാമം നേരിടുകയാണെന്നും അവർ പറഞ്ഞു.
"വാക്സിൻ ക്ഷാമം ഉണ്ടായത് മോശം ആസൂത്രണം മൂലമാണ്, മരുന്നുകൾ ഇല്ലാത്തത് ആസൂത്രണമില്ലായ്മയെത്തുടർന്നാണ്. ഓക്സിജൻ ക്ഷാമം മികച്ച സ്ട്രാറ്റജി ഇല്ലാത്തതിനാലാണ്. ഇത് സർക്കാരിന്‍റെ പരാജയമാണ്" പ്രിയങ്ക ഗാന്ധി പറഞ്ഞു.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയോട് പോലും ചര്‍ച്ച നടത്തുന്ന കേന്ദ്രസര്‍ക്കാര്‍, പ്രതിക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ ഐഎസ്‌ഐയുമായി ദുബായില്‍ ചര്‍ച്ച നടത്തുന്നു. അവര്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നില്ല? പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിസന്ധിയെ നേരിടുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചവരാണെന്നും അവർ പറഞ്ഞു.