ബെംഗലുരു: ഇന്നു വൈകിട്ട് നാലുമണിക്ക് കര്‍ണാടക നിയമസഭയിൽ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കേ ആറ് ബിജെപി എംഎൽഎമാര്‍ മറുകണ്ടം ചാടിയെന്ന വാദവുമായി കോൺഗ്രസ് - ജെഡിഎസ് ക്യാംപ്. കോൺഗ്രസ് ക്യാംപിൽ നിന്ന് മൂന്ന് എംഎൽഎമാര്‍ ബിജെപി പാളയത്തിലെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
രാവിലെ 11 മണിയ്ക്ക് സത്യപ്രതിജ്ഞാചടങ്ങ് ആരംഭിക്കാനിരിക്കേ കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാര്‍ ബെംഗലുരുവിലെത്തിയിട്ടുണ്ട്. ബെംഗലുരു ലെ മെറിഡിയൻ ഹോട്ടലിലാണ് എംഎൽഎമാര്‍ ഇപ്പോഴുള്ളത്. നഗരത്തിൽ തന്നെ മറ്റൊരു ഹോട്ടലിലാണ് ബിജെപി എംഎൽഎമാര്‍ താമസിക്കുന്നത്. അതേസമയം, കോൺഗ്രസ് എംഎൽഎ ആനന്ദ് സിങിനെപ്പറ്റി ഇതുവരെയും വിവരമില്ല. അദ്ദേഹം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തടങ്കലിലാണെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
കര്‍ണാടക നിയമസഭയ്ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാവിലെ 11 മണിയ്ക്ക് സത്യപ്രതിജ്ഞാചടങ്ങ് ആരംഭിക്കാനിരിക്കേ കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാര്‍ ബെംഗലുരുവിലെത്തിയിട്ടുണ്ട്. ബെംഗലുരു ലെ മെറിഡിയൻ ഹോട്ടലിലാണ് എംഎൽഎമാര്‍ ഇപ്പോഴുള്ളത്. നഗരത്തിൽ തന്നെ മറ്റൊരു ഹോട്ടലിലാണ് ബിജെപി എംഎൽഎമാര്‍ താമസിക്കുന്നത്. അതേസമയം, കോൺഗ്രസ് എംഎൽഎ ആനന്ദ് സിങിനെപ്പറ്റി ഇതുവരെയും വിവരമില്ല. അദ്ദേഹം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തടങ്കലിലാണെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
കര്‍ണാടക നിയമസഭയ്ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.