ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചതിനെത്തുടർന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തരമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചു. തങ്ങളുടെ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് കോൺഗ്രസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് - ജെഡിഎസ് സംയുക്തമായാണ് കോടതിയെ സമീപിച്ചത്. മന്ത്രിസഭാ രൂപീകരണത്തിന് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് ക്ഷണിക്കാൻ നിർദേശം നൽകണമെന്നാണ് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുടേയും കോൺഗ്രസ് പ്രസിഡൻ്റ് ജി പരമേശ്വരൻ്റേയും ആവശ്യം. ബിജെപിക്ക് 104 എംഎൽഎമാരാണുള്ളത്. എന്നാൽ 116 എംഎൽഎമാരുള്ള കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ ഗവർണർ ഒഴിവാക്കിയെന്നും പരാതിയിൽ പറയുന്നു. അർദ്ധരാത്രി തന്നെ കേസ് ഫയലിൽ സ്വീകരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിലായിരിക്കും വാദം കേൾക്കുക.
കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിച്ചിട്ടും ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചത് തെറ്റായ നടപടിയാണെന്നും ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് ചീഫ് ജസ്റ്റിസിൻ്റെ വസതിക്കു സമീപത്തുള്ള റോഡുകള്‍ അടച്ചു സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.
അതേ സമയം, ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ ലംഘനമാണെന്നും ഒരു നിമിഷം പോലും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു.
ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയെന്നതാണ് കീഴ്‌വഴക്കമെങ്കില്‍ മണിപ്പൂര്‍, മേഘാലയ, ഗോവ എന്നിവിടങ്ങളില്‍ എന്തുകൊണ്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തഴഞ്ഞുവെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു.
കോൺഗ്രസ് - ജെഡിഎസ് സംയുക്തമായാണ് കോടതിയെ സമീപിച്ചത്. മന്ത്രിസഭാ രൂപീകരണത്തിന് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് ക്ഷണിക്കാൻ നിർദേശം നൽകണമെന്നാണ് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുടേയും കോൺഗ്രസ് പ്രസിഡൻ്റ് ജി പരമേശ്വരൻ്റേയും ആവശ്യം. ബിജെപിക്ക് 104 എംഎൽഎമാരാണുള്ളത്. എന്നാൽ 116 എംഎൽഎമാരുള്ള കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ ഗവർണർ ഒഴിവാക്കിയെന്നും പരാതിയിൽ പറയുന്നു. അർദ്ധരാത്രി തന്നെ കേസ് ഫയലിൽ സ്വീകരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിലായിരിക്കും വാദം കേൾക്കുക.
കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിച്ചിട്ടും ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചത് തെറ്റായ നടപടിയാണെന്നും ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് ചീഫ് ജസ്റ്റിസിൻ്റെ വസതിക്കു സമീപത്തുള്ള റോഡുകള്‍ അടച്ചു സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.
അതേ സമയം, ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ ലംഘനമാണെന്നും ഒരു നിമിഷം പോലും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു.
ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയെന്നതാണ് കീഴ്‌വഴക്കമെങ്കില്‍ മണിപ്പൂര്‍, മേഘാലയ, ഗോവ എന്നിവിടങ്ങളില്‍ എന്തുകൊണ്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തഴഞ്ഞുവെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു.