ബംഗളുരു: എംഎല്‍എമാരുമായി കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വത്തിന് അനുമതി നിഷേധിച്ച് കർണാടക ഗവർണർ. ജെഡിഎസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാര്‍ നല്‍കിയ കത്തുകളുമായി രാജ്ഭവന് മുന്നിലെത്തിയെങ്കിലും എല്ലാവരെയും കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല.ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.കുമാരസ്വാമിയും 37 ജെഡിഎസ് എംഎല്‍എമാരുമാണ് രാജ്ഭവനിലെത്തിയത്.
കോണ്‍ഗ്രസും തങ്ങളുടെ 77 എംഎല്‍എമാരുമായി ബസില്‍ രാജ്ഭവനിലെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ കുമാരസ്വാമിക്കൊപ്പം പത്തോളം എംഎല്‍എമാരെ കാണാന്‍ ഗവര്‍ണര്‍ തയ്യാറായി. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ അറിയിച്ച് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ സ്വീകരിച്ചില്ല. 117 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസും തങ്ങളുടെ 77 എംഎല്‍എമാരുമായി ബസില്‍ രാജ്ഭവനിലെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ കുമാരസ്വാമിക്കൊപ്പം പത്തോളം എംഎല്‍എമാരെ കാണാന്‍ ഗവര്‍ണര്‍ തയ്യാറായി. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ അറിയിച്ച് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ സ്വീകരിച്ചില്ല. 117 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.