ന്യൂഡൽഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതവ് (46) കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് 19 ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് രാജീവ് സതവിൻ്റെ അന്ത്യം. ഇദ്ദേഹത്തിന് കൊവിഡ് 19 നെഗറ്റീവായിരുന്നുവെങ്കിലും കടുതത ന്യൂമോണിയ തുടരുകയായിരുന്നുവെന്നാണ് ഡൽഹി കോൺഗ്രസ് വക്താവ് രമേശ് അയ്യര്‍ അറിയിച്ചത്. Also Read: രാജ്യത്ത് 3,11,170 പേർക്ക് കൂടി കൊവിഡ്; 4,077 മരണം, 36,18,458 സജീവ കേസുകൾ
പാര്‍ട്ടിയിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ രാജീവ് സതവ് ഗുജറാത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയായിരുന്നു. ഡൽഹി ജഹാംഗീര്‍ ആശുപത്രിയിൽ 23 ദിവസം ചികിത്സയിൽ തുടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും ആശുപത്രിയുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു.
കോൺഗ്രസിൻ്റെ മൂല്യങ്ങളോടു ചേര്‍ന്നു നിന്ന കഴിവുറ്റ നേതാവായിരുന്നു രാജീവ് സതവ് എന്നും അദ്ദേഹത്തിൻ്റെ മരണം വലിയ നഷ്ടമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Also Read: പ്രതിപക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പേർ; സാധ്യതകൾ ഇങ്ങനെ, ഹൈക്കമാൻഡ് പ്രതിനിധികൾ എത്തും
2014ൽ മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ നിന്ന് വിജയിച്ച് അദ്ദേഹം ലോക്സഭാംഗമായിരുന്നു. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന രാജീവ് സതവിന് പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കുകയയിരുന്നു. മഹാരാഷ്ട്ര മുൻ മന്ത്രി രജനി സതവിൻ്റെ മകനാണ് രാജീവ് സതവ്. മുൻപ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലാ തുടങ്ങിയവർ മരണത്തിൽ അനുശോചിച്ചു.
പാര്‍ട്ടിയിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ രാജീവ് സതവ് ഗുജറാത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയായിരുന്നു. ഡൽഹി ജഹാംഗീര്‍ ആശുപത്രിയിൽ 23 ദിവസം ചികിത്സയിൽ തുടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും ആശുപത്രിയുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു.
കോൺഗ്രസിൻ്റെ മൂല്യങ്ങളോടു ചേര്‍ന്നു നിന്ന കഴിവുറ്റ നേതാവായിരുന്നു രാജീവ് സതവ് എന്നും അദ്ദേഹത്തിൻ്റെ മരണം വലിയ നഷ്ടമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Also Read: പ്രതിപക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പേർ; സാധ്യതകൾ ഇങ്ങനെ, ഹൈക്കമാൻഡ് പ്രതിനിധികൾ എത്തും
2014ൽ മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ നിന്ന് വിജയിച്ച് അദ്ദേഹം ലോക്സഭാംഗമായിരുന്നു. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന രാജീവ് സതവിന് പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കുകയയിരുന്നു. മഹാരാഷ്ട്ര മുൻ മന്ത്രി രജനി സതവിൻ്റെ മകനാണ് രാജീവ് സതവ്. മുൻപ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലാ തുടങ്ങിയവർ മരണത്തിൽ അനുശോചിച്ചു.