ന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് രംഗത്ത്. പുൽവാമ ഭീകരാക്രമണം അപകടമാണെന്ന് പറഞ്ഞ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിക്കെതിരെ എന്ത് നടപടി എടുക്കുമെന്ന് ദിഗ്‌വിജയ് സിംഗ് ചോദിച്ചു. പുൽവാമയിലേത് അപകടമാണെന്ന ദിഗ്‌വിജയ് സിങിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കാര്യം ആവർത്തിച്ച ബിജെപി നേതാവ് കൂടിയായ കേശവ് പ്രസാദ് മൗര്യക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് ദിഗ്‌വിജയ് സിംഗ് ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ ചോദ്യം. അതേസമയം തന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് ദിഗ്വിജയ് സിങ് നേരത്തേ രംഗത്തെത്തിയിരുന്നു. പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാക്കൾ വ്യാപക വിമര്‍ശനമുന്നയിച്ചതോടെയാണ് വെല്ലുവിളിയുമായി ദിഗ്വിജയ് സിങ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ട്വീറ്റിനെത്തുടർന്ന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും താൻ പാക് പക്ഷപാതിയാണെന്ന ആരോപണവുമായി രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസിന്റെ പരിധിയിൽ ഇരുന്നാണ് ട്വീറ്റ് ചെയ്തത്. ധൈര്യമുണ്ടെങ്കിൽ കേസുക്കാൻ ദ്വിഗ്വിജയ് സിങ് വെല്ലുവിളിച്ചു.
പുൽവാമയിൽ സംഭവിച്ചത് അപകടമാണെന്നായിരുന്നു ദ്വിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യൻ വ്യാമാക്രമണത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ അടക്കം വരുന്ന സംശയങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. എന്നാൽ സൈന്യത്തിന്റെ ധീരതയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ട്വീറ്റിനെത്തുടർന്ന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും താൻ പാക് പക്ഷപാതിയാണെന്ന ആരോപണവുമായി രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസിന്റെ പരിധിയിൽ ഇരുന്നാണ് ട്വീറ്റ് ചെയ്തത്. ധൈര്യമുണ്ടെങ്കിൽ കേസുക്കാൻ ദ്വിഗ്വിജയ് സിങ് വെല്ലുവിളിച്ചു.
പുൽവാമയിൽ സംഭവിച്ചത് അപകടമാണെന്നായിരുന്നു ദ്വിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യൻ വ്യാമാക്രമണത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ അടക്കം വരുന്ന സംശയങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. എന്നാൽ സൈന്യത്തിന്റെ ധീരതയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.