ഹിറ്റ്ലർ, മുസ്സോളിനി, മോദി; ഇങ്ങനെയാരും വേണ്ടെന്ന് ദിഗ്‍വിജയ് സിങ്
ന്യൂഡിലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ചിൽ രണ്ട് മുസ്ലീം പള്ളികളിൽ ഉണ്ടായ ഭീകരാക്രമണങ്ങളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അപലപിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ദിഗ്‍വിജയ് സിങിന്‍റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളോട് താരതമ്യപ്പെടുത്തിയ കോൺഗ്രസ് നേതാവ് ലോകത്തിന് ആവശ്യം സ്നേഹത്തിന്‍റെ സന്ദേശവും സമാധാനവുമാണെന്ന് പറഞ്ഞു.
Samayam Malayalam 16 Mar 2019, 5:49 pm
ഹൈലൈറ്റ്:
- ലോകത്തിനാവശ്യം സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം
- ഹിറ്റ്ലറെയും മുസ്സോളിനിയെയും മോദിയെയും പോലുള്ള നേതാക്കള്‍ വേണ്ട
- മഹാത്മാ ഗാന്ധിയെയും മാര്‍ട്ടിൻ ലൂഥര്‍ കിങിനെയും പോലുള്ള നേതാക്കള്‍ വേണം
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസോളിനിയോടും താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. ഹിറ്റ്ലറെയും മുസ്സോളിനിയെയും മോദിയെയും പോലുള്ള നേതാക്കളെ നമുക്ക് വേണ്ടെന്നായിരുന്നു ദിഗ്‍വിജയ് സിങ് പറഞ്ഞത്. ലോകത്തിന് മഹാത്മാ ഗാന്ധിയെപ്പോലെയും മാര്‍ട്ടിൻ ലൂഥര്‍ കിങിനെപ്പോലെയുമുള്ള നേതാക്കളെയാണ് വേണ്ടെന്ന് ദിഗ്‍വിജയ് സിങ് കൂട്ടിച്ചേര്‍ത്തു. ന്യൂഡിലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ചിൽ രണ്ട് മുസ്ലീം പള്ളികളിൽ ഉണ്ടായ ഭീകരാക്രമണങ്ങളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അപലപിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ദിഗ്‍വിജയ് സിങിന്‍റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളോട് താരതമ്യപ്പെടുത്തിയ കോൺഗ്രസ് നേതാവ് ലോകത്തിന് ആവശ്യം സ്നേഹത്തിന്‍റെ സന്ദേശവും സമാധാനവുമാണെന്ന് പറഞ്ഞു. രാഹുലിന്‍റെ പരാമര്‍ശത്തോട് താൻ പൂര്‍ണ്ണമായും യോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് ആവശ്യം മഹാത്മാ ഗാന്ധിയെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലുള്ള നേതാക്കളെയാണെന്നും അല്ലാതെ ഹിറ്റ്‍ലറെയും മുസോളിനിയെയും മോദിയെയും പോലെയുള്ളവരെയല്ലെന്നും ദിഗ്‍വിജയ് സിംഗ് കുറിച്ചു.
അതേസമയം, ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. ന്യൂസീലന്‍ഡിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
നമുക്ക് ആവശ്യം മഹാത്മാ ഗാന്ധിയെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലുള്ള നേതാക്കളെയാണെന്നും അല്ലാതെ ഹിറ്റ്‍ലറെയും മുസോളിനിയെയും മോദിയെയും പോലെയുള്ളവരെയല്ലെന്നും ദിഗ്‍വിജയ് സിംഗ് കുറിച്ചു.
അതേസമയം, ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. ന്യൂസീലന്‍ഡിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.