ബെംഗളൂരു: തനിക്കൊപ്പം സെൽഫിയെടുക്കാനെത്തിയ പ്രവർത്തകന്‍റെ ഫോൺ തട്ടിപ്പറിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. മാണ്ഡ്യയിലെ ശിവപുരയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവാദ സംഭവം. പാർട്ടിപ്രവർത്തകന്‍റെ ഫോൺപിടിച്ച് വലിച്ച അദ്ദേഹം യുവാവിനോട് ക്ഷോഭിക്കുകയും ചെയ്തു. ശിവപുരയിലെത്തിയ ശിവകുമാറിനെ നേതാക്കൾ സ്വീകരിക്കുന്നതിനിടെയാണ് വിവാദ സംഭവം. ശിവകുമാറിന്‍റെ പുറകിൽ നിന്നിരുന്ന പ്രവർത്തകൻ, മൊബൈൽഫോണുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍റെ മുന്നിലേക്ക് എത്തുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ശിവകുമാർ പ്രവർത്തകന്‍റെ കൈ തട്ടിമാറ്റുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
Also Read : ബിജെപിയെ അധികാരത്തിലെത്തിച്ചാൽ 50 രൂപയ്ക്ക് മദ്യം; വാഗ്ദാനവുമായി ആന്ധ്രയിലെ പാർട്ടി അധ്യക്ഷൻ
"നിങ്ങൾക്ക് സാമാന്യബുദ്ധിയില്ലേ"യെന്ന് ശിവകുമാർ പ്രവർത്തകനോട് ചോദിക്കുന്നത് വീഡിയോയിൽ കോൾക്കാം. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കോൺഗ്രസ് നേതാവിന്‍റെ പെരുമാറ്റത്തിനെതിരെ വിമർശനവും ഉയർന്നു. ഇതോടെ തന്‍റെ നടപടിയെ ന്യായീകരിച്ചും കർണാടക കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തി. അനുവാദമില്ലാതെ സെൽഫിയെടുക്കുന്നത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി വധം ചൂണ്ടിക്കാട്ടിയാണ് ശിവകുമാർ തന്‍റെ നടപടിയെ ന്യായീകരിച്ചത്. രാഷ്ട്രീയ നേതാക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ചെയ്തതിൽ യാതൊരു തെറ്റുമില്ല. ഞാനും ഒരു മനുഷ്യനാണ്. വികാരങ്ങളും ദേഷ്യവുമൊക്കെയുണ്ട്. രാജീവ് ഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടത്? എനിക്ക് എന്തും സംഭവിക്കാം." ശിവകുമാർ പറഞ്ഞു.
Also Read : ഒമിക്രോൺ: വിർച്വൽ റാലികൾ സംഘടിപ്പിക്കാൻ തയ്യാറെടുത്ത് ബിജെപി
ഇത് രണ്ടാംതവണയാണ് ശിവകുമാർ സ്വന്തം പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറി വിവാദത്തിൽ പെടുന്നത്. കഴിഞ്ഞ ജൂലായിൽ മാണ്ഡ്യയിൽ ഒരു കർഷക നേതാവിനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ആദ്യ സംഭവം. അന്ന് സെൽഫി എടുക്കാൻ ശ്രമിച്ച പ്രവർത്തകന്‍റെ മുഖത്തടിച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
Also Read : ബിജെപിയെ അധികാരത്തിലെത്തിച്ചാൽ 50 രൂപയ്ക്ക് മദ്യം; വാഗ്ദാനവുമായി ആന്ധ്രയിലെ പാർട്ടി അധ്യക്ഷൻ
"നിങ്ങൾക്ക് സാമാന്യബുദ്ധിയില്ലേ"യെന്ന് ശിവകുമാർ പ്രവർത്തകനോട് ചോദിക്കുന്നത് വീഡിയോയിൽ കോൾക്കാം. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കോൺഗ്രസ് നേതാവിന്‍റെ പെരുമാറ്റത്തിനെതിരെ വിമർശനവും ഉയർന്നു. ഇതോടെ തന്‍റെ നടപടിയെ ന്യായീകരിച്ചും കർണാടക കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തി. അനുവാദമില്ലാതെ സെൽഫിയെടുക്കുന്നത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി വധം ചൂണ്ടിക്കാട്ടിയാണ് ശിവകുമാർ തന്‍റെ നടപടിയെ ന്യായീകരിച്ചത്. രാഷ്ട്രീയ നേതാക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ചെയ്തതിൽ യാതൊരു തെറ്റുമില്ല. ഞാനും ഒരു മനുഷ്യനാണ്. വികാരങ്ങളും ദേഷ്യവുമൊക്കെയുണ്ട്. രാജീവ് ഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടത്? എനിക്ക് എന്തും സംഭവിക്കാം." ശിവകുമാർ പറഞ്ഞു.
Also Read : ഒമിക്രോൺ: വിർച്വൽ റാലികൾ സംഘടിപ്പിക്കാൻ തയ്യാറെടുത്ത് ബിജെപി
ഇത് രണ്ടാംതവണയാണ് ശിവകുമാർ സ്വന്തം പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറി വിവാദത്തിൽ പെടുന്നത്. കഴിഞ്ഞ ജൂലായിൽ മാണ്ഡ്യയിൽ ഒരു കർഷക നേതാവിനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ആദ്യ സംഭവം. അന്ന് സെൽഫി എടുക്കാൻ ശ്രമിച്ച പ്രവർത്തകന്‍റെ മുഖത്തടിച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.