ആപ്പ്ജില്ല

ഹര്‍ദിക് പട്ടേലിനെതിരെയുള്ള രാജ്യദ്രോഹ കേസ് ࿒ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

കർഷകരുടെയും യുവാക്കളുടേയും അവകാശത്തിനായി പോരാടുന്ന ഹർദ്ദിക്കിനെ ബിജെപി സർക്കാർ കുടുക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ജനങ്ങള്‍ക്കായി ശബ്ദമുയർത്തിയ നേതാവായ ഹർദ്ദിക്കിനെ ബിജെപി കാണുന്നത് രാജ്യദ്രോഹി ആയിട്ടാണെന്നും പ്രിയങ്ക ആരോപിച്ചു.

Samayam Malayalam 19 Jan 2020, 11:26 am
അഹമ്മദാബാദ്࿒ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഹര്‍ദ്ദിക്ക് പട്ടേലിനെ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ടാണ് അഹമ്മദാബാദിന് സമീപം വിര്‍മാഗത്തില്‍ നിന്നുമാണ് ജാമ്യമില്ല കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്ത്.
Samayam Malayalam Hardik Patel
Congress leader Hardik Patel arrested for evading Sedition case trial on 2015


പാട്ടിദാര്‍ സമുദായത്തിന് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് ഹാര്‍ദ്ദിക്കിനെതിരെയുള്ള കേസ്. 2015ലാണ് സംഭവം. അന്നത്തെ പ്രക്ഷോഭങ്ങളില്‍ പോലീസുകാരെ വധിക്കുന്നതാണ് ആത്മഹത്യയേക്കാല്‍ നല്ലതെന്നും പ്രസംഗിച്ചിരുന്നു.

Also Read: പ്രതിഷേധക്കാരിയുടെ പുതപ്പും ഭക്ഷണവും 'മോഷ്ടിച്ച്' യുപി പോലീസ്

കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും യുവാക്കളുടെ തൊഴിലില്ലായ്മക്കെതിരെയും പോരാടുന്ന ഹര്‍ദ്ദിക്ക് പട്ടേലിനെ ബിജെപി സര്‍ക്കാര്‍ കുടുക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സ്വന്തം സമുദായത്തിലെ ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവാണ് ഹര്‍ദ്ദിക്കെന്നും എന്നാല്‍, ബിജെപി ഇതിനെ രാജ്യദ്രോഹമായാണ് കാണുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

2015ല്‍ കേസില്‍ ഹര്‍ദിക്കിനെ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട്, 2016ല്‍ ജാമ്യത്തിലിറങ്ങിയ ഹര്‍ദ്ദിക്കിനെതിരെ 2018 ല്‍ വീണ്ടും കേസെടുത്തിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ ഹര്‍ജികള്‍ തള്ളിയ കോടതി ശനിയാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

പട്ടേലിന്റെ അറസ്റ്റ് ഡിസിപി രജ്ദീപ് സിങ്ങ് സാല സ്ഥിരീകരിച്ചു. ജാമ്യമില്ലാ കേസെടുത്താണ് ഹര്‍ദ്ദിക്കിനെ അറസ്റ്റ് ചെയ്തതെന്നും സാല മാധ്യമങ്ങളോട് വ്യക്തമാക്കി.

പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ട് 'പട്ടീദാര്‍ അനാമത് ആന്ദോളന്‍' എന്ന സംഘടനയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി നിരവധി അക്രമ സംഭവങ്ങളാണ് അന്നുണ്ടായത്. 2017ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായാണ് സമുദായ നേതാവായിരുന്ന ഹര്‍ദ്ദിക്ക് പാട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്