ആപ്പ്ജില്ല

ബാലകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ചു; കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

ബാലകോട്ടിൽ ഇന്ത്യ നടത്തിയ നടപടിയിൽ തെളിവു ചോദിച്ചതു വഴി കോൺഗ്രസ് ഹൈക്കമാൻഡ് സാധാരണ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സ് വേദനിപ്പിച്ചതായി വിനോദ് ശര്‍മ രാഹുൽ ഗാന്ധിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

Samayam Malayalam 10 Mar 2019, 3:29 pm

ഹൈലൈറ്റ്:

  • കോൺഗ്രസ് നടപടി സൈന്യത്തിന്‍റെ ആത്മവിശ്വാസം തകര്‍ക്കുന്നതെന്ന് വിനോദ് ശര്‍മ
  • കോൺഗ്രസുകാരനായതിൽ നാണക്കേട് തോന്നുന്നു
  • തെരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പാര്‍ട്ടിയിൽ ചേരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vinod sharma
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. ബിഹാര്‍ കോൺഗ്രഹിലെ മുതിര്‍ന്ന നേതാവും പാര്‍ട്ടി വക്താവുമായ വിനോദ് ശര്‍മയാണ് രാജിവെച്ചത്. പാക്കിസ്ഥാനിലെ ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് കോൺഗ്രസ് തെളിവ് ചോദിച്ചതിൽ 'മനസ്സു വേദനിച്ചെന്ന' പേരിലാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്. നിസ്സാരകാര്യങ്ങളുടെ പേരിൽ രാഷ്ട്രീയ തര്‍ക്കമുണ്ടാക്കാത്ത ഒരു പാര്‍ട്ടിയിൽ ഉടൻ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലകോട്ടിൽ ഇന്ത്യ നടത്തിയ നടപടിയിൽ തെളിവു ചോദിച്ചതു വഴി കോൺഗ്രസ് ഹൈക്കമാൻഡ് സാധാരണ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സ് വേദനിപ്പിച്ചതായി വിനോദ് ശര്‍മ രാഹുൽ ഗാന്ധിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ചൂണ്ടിക്കാട്ടി പല തവണ താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ തന്‍റെ അപേക്ഷകളൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാലകോട്ട് നടത്തിയ വ്യോമാക്രമണത്തിന് തുടര്‍ച്ചയായി തെളിവു ചോദിക്കുന്ന നടപടി അപക്വവും നാണം കെട്ടതുമാണെന്ന് വിനേദ് ശര്‍മ പറഞ്ഞു. കോൺഗ്രസ് നടപടി സൈനികരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുമാണ്. ഇതോടെ താൻ കോൺഗ്രസിനു വേണ്ടിയുള്ള 30 വര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കാണിച്ചു തന്ന മാര്‍ഗത്തിൽ നിന്ന് ചില നേതാക്കള്‍ വ്യതിചലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ കോൺഗ്രസുകാരെ പാക്കിസ്ഥാനി ഏജന്‍റുമാരായാണ് കാണുന്നത്. കോൺഗ്രസുകാരനെന്ന് വിളിക്കപ്പെടാൻ നാണക്കേട് തോന്നുന്നു. രാജ്യമാണ് പാര്‍ട്ടിയെക്കാള്‍ വലുതെന്നും താൻ രാജിവെക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

പാര്‍ട്ടി അധ്യക്ഷന്‍റെ നടപടിയിൽ വിഷമമുള്ള മറ്റു പല മുതിര്‍ന്ന നേതാക്കളും തനിക്കൊപ്പം പാര്‍ട്ടി വിടുമെന്നും വിനോദ് ശര്‍മ പറഞ്ഞു.

മുൻപ് ബിാഹര്‍ കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയായിരുന്ന വിനോദ് ശര്‍മ 1996ൽ പാലിഗഞ്ച് മണ്ഡലത്തിൽ നിന്ന് ജയിച്ച് എംഎൽഎ ആകുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്