അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. പാക്കിസ്ഥാനിൽ ബിരിയാണി കഴിക്കാൻ പോയത് ആരാണെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. 2015ൽ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മോദി പാക്കിസ്ഥാൻ സന്ദര്‍ശിച്ചതിനെ ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ ദുഖിച്ചിരിക്കുമ്പോള്‍ കോൺഗ്രസ് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയെന്ന മോദിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക. പാര്‍ട്ടി ആവശ്യപ്പെട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നേരത്തെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി സൂചന നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശിൽ നടന്ന തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല, പണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. മോദി വിദേശരാജ്യങ്ങള്‍ പല തവണ സന്ദര്ശിച്ചപ്പോളും സ്വന്തം മണ്ഡലം ഒരു തവണ പോലും സന്ദര്‍ശിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല, പണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. മോദി വിദേശരാജ്യങ്ങള്‍ പല തവണ സന്ദര്ശിച്ചപ്പോളും സ്വന്തം മണ്ഡലം ഒരു തവണ പോലും സന്ദര്‍ശിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.