ന്യൂഡൽഹി: 2019ലെ ഏറ്റവും വലിയ നുണയൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. അദ്ദേഹം കോൺഗ്രസ് പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കുമ്പോൾ നുണ പറഞ്ഞിരുന്നു. പാർട്ടിയുടെ ചുമതലകളിൽ നിന്ന് മാറി നിന്നശേഷവും രാഹുൽ നുണ പറയുന്നത് തുടരുകയാണ്. സ്വന്തം പാർട്ടിക്കും രാജ്യത്തെ ജനങ്ങൾക്കും രാഹുൽ ലജ്ജയുണ്ടാക്കുകയാണെന്നും ജാവഡേക്കർ പറഞ്ഞു. ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ ആരെന്നതിന് രാഹുൽ എന്ന് മാത്രമാകും ഉത്തരം. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ അത്തരത്തിലുള്ളതാണ്. രാഹുലിൻ്റെ ഈ സ്വഭാവം കുടുംബത്തെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് ജാവഡേക്കർ വ്യക്തമാക്കി.
Also Read: സമരക്കാരെ പോലീസ് മർദ്ദിച്ചെന്ന് മുഹമ്മദ് റിയാസ്; ഡൽഹിയിൽ 300 വിദ്യാർഥികൾ കസ്‌റ്റഡിയിൽ
രാജ്യത്ത് അസ്ഥിരത വർധിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. പൗരത്വ നിയമത്തിലും പൗര രജിസ്‌റ്ററിലും ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിൻ്റെ സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ദേശീയ ജനസംഖ്യ രജിസ്‌റ്ററും പൗര രജിസ്‌റ്ററും പാവപ്പെട്ടവരുടെ മേൽ സർക്കാർ അടിച്ചേൽപ്പിക്കുയാണെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി നൽകിയാണ് ജാവഡേക്കർ രംഗത്തുവന്നത്.
Also Read: പൗരത്വ പ്രതിഷേധം; ബിന്ദു അമ്മിണിയും സംഘവും ഡൽഹി പോലീസ് കസ്‌റ്റഡിയിൽ
അതേസമയം, വെള്ളിയാഴ്‌ചയും ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു. യുപി ഭവനു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. 300 വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധക്കാരെ എത്തിച്ച മന്തിർമാർഗ് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം ശക്തമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സീലംപൂര്‍, ജഫ്രാബാദ്, യുപി ഭവൻ എന്നീ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. യുപിയിലും സമാനമായ സാഹചര്യമാണുള്ളത്.
Also Read: സമരക്കാരെ പോലീസ് മർദ്ദിച്ചെന്ന് മുഹമ്മദ് റിയാസ്; ഡൽഹിയിൽ 300 വിദ്യാർഥികൾ കസ്‌റ്റഡിയിൽ
രാജ്യത്ത് അസ്ഥിരത വർധിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. പൗരത്വ നിയമത്തിലും പൗര രജിസ്‌റ്ററിലും ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിൻ്റെ സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ദേശീയ ജനസംഖ്യ രജിസ്‌റ്ററും പൗര രജിസ്‌റ്ററും പാവപ്പെട്ടവരുടെ മേൽ സർക്കാർ അടിച്ചേൽപ്പിക്കുയാണെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി നൽകിയാണ് ജാവഡേക്കർ രംഗത്തുവന്നത്.
Also Read: പൗരത്വ പ്രതിഷേധം; ബിന്ദു അമ്മിണിയും സംഘവും ഡൽഹി പോലീസ് കസ്‌റ്റഡിയിൽ
അതേസമയം, വെള്ളിയാഴ്‌ചയും ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു. യുപി ഭവനു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. 300 വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധക്കാരെ എത്തിച്ച മന്തിർമാർഗ് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം ശക്തമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സീലംപൂര്‍, ജഫ്രാബാദ്, യുപി ഭവൻ എന്നീ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. യുപിയിലും സമാനമായ സാഹചര്യമാണുള്ളത്.