ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം മൂലം തകർന്ന ശ്രീലങ്കയേയും ഇന്ത്യയേയും താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ശ്രീലങ്കയുടേയും ഇന്ത്യയുടേയും സ്ഥിതി എന്ന് അവകാശപ്പെടുന്ന ഗ്രാഫുകളുടെ താരതമ്യമാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ധന വില, തൊഴിലില്ലായ്മ, വർഗീയ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയും ശ്രീലങ്കയും ഒരുപോലെയാണെന്നാണ് ട്വീറ്റ് വ്യക്തമാക്കുന്നത്. Also Read: 'ചിക്കൻ സാൻവിച്ചും വിദേശ യാത്രകളും, പിന്നെ ഫോൺ വിളിയും'; രാഹുലിനെയും നേതൃത്വത്തെയും പരിഹസിച്ച് ഹാർദിക്
2017 മുതൽ 2021 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്കിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷവും വദ്ധനവുണ്ടായി. എന്നാൽ അതിനു ശേഷം സ്ഥിതിയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ഒരുപോലെയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്ത ഗ്രാഫ് വ്യക്തമാക്കുന്നു.
Also Read: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി; ഹാർദിക് പട്ടേൽ പാർട്ടി വിട്ടു
2017 മുതൽ 2021 വരെ ഇന്ധന വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വർഗീയ പ്രശ്നങ്ങളുടെ കണക്ക് നോക്കുമ്പോൾ ഇതേ കാലയളവിൽ ഇന്ത്യയിലും ശ്രീലങ്കയിലും സമാനമായ രീതിയിൽ വർദ്ധനവുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്കയിൽ ജനങ്ങൾ തെരുവിലിറങ്ങുകയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ശ്രീലങ്ക-ഇന്ത്യ താരതമ്യം.
2017 മുതൽ 2021 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്കിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷവും വദ്ധനവുണ്ടായി. എന്നാൽ അതിനു ശേഷം സ്ഥിതിയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ഒരുപോലെയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്ത ഗ്രാഫ് വ്യക്തമാക്കുന്നു.
Also Read: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി; ഹാർദിക് പട്ടേൽ പാർട്ടി വിട്ടു
2017 മുതൽ 2021 വരെ ഇന്ധന വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വർഗീയ പ്രശ്നങ്ങളുടെ കണക്ക് നോക്കുമ്പോൾ ഇതേ കാലയളവിൽ ഇന്ത്യയിലും ശ്രീലങ്കയിലും സമാനമായ രീതിയിൽ വർദ്ധനവുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്കയിൽ ജനങ്ങൾ തെരുവിലിറങ്ങുകയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ശ്രീലങ്ക-ഇന്ത്യ താരതമ്യം.