ആപ്പ്ജില്ല

എൻഡിഎയുടെ കുതിപ്പിന് കാരണം ഒവൈസി? വെട്ടിലായത് മഹാസഖ്യം, ആരോപണവുമായി കോൺഗ്രസ്

ഒവൈസി നയിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ എൻഡിഎക്ക് അനുകൂലമാക്കിയെന്നാണ് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ആരോപിക്കുന്നത്

Samayam Malayalam 10 Nov 2020, 9:16 pm
പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ എഐഎംഐഎം നേതാവ് അസുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ഒവൈസി വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ശ്രമം നടത്തിയത്. മതേതര പാർട്ടികൾ ഇക്കാര്യത്തിൽ ഒവൈസിയെ സൂക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ വ്യക്തമാക്കി.
Samayam Malayalam അസുദ്ദീന്‍ ഒവൈസി. Photo: PTI
അസുദ്ദീന്‍ ഒവൈസി. Photo: PTI


Also Read: മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ തട്ടിപ്പ് നടന്നു; കോണ്‍ഗ്രസ്

ഒവൈസി നയിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം സ്ഥിതിഗതികൾ ബിജെപിക്ക് അനുകൂലമാക്കി. മുസ്ലീം വോട്ടുകൾ ഭിന്നിച്ചപ്പോൾ ആ സാഹചര്യം മതേതര പാർട്ടികളെ ബാധിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു.

ഒവൈസി ബിജെപിക്ക് അനുകൂലമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ബിജെപിയുടെ ഏജൻ്റാണെന്നുമുള്ള കോൺഗ്രസ് ആരോപണം നിലനിൽക്കുന്നതിനിടെയാണ് വിമർശനം ശക്തമാക്കി ആദിർ രഞ്ജൻ രംഗത്തുവന്നത്. പരമ്പരാഗമായി ആർജെ ഡിക്കും കോൺഗ്രസിനും ഒപ്പം നിന്നിരുന്ന പൂർണിയ, കതിഹാർ, അരാരിയ കിഷന്‍ഗഞ്ജ് ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിൽ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം എൻഡിഎയ്‌ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

Also Read: ഫുട്ബോൾ ഗ്രൗണ്ട് കുരുതിക്കളമാക്കി ഇസ്ലാമിക തീവ്രവാദികൾ; 50 പേരുടെ തലവെട്ടി

ബിഎസ്‌പി, ആർഎൽഎസ്‌പി എന്നിവരെ ഉൾപ്പെടുത്തിയുള്ള മുന്നണി രൂപവത്കരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവർ മത്സരിക്കാനിറങ്ങിയത്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസിന് തകർച്ചയുണ്ടായെന്ന ആരോപണവും നിലവിലുണ്ട്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ആരോപണം ശക്തമായെങ്കിലും ഒവൈസി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്