ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മടങ്ങിയെത്താനില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിനു പിന്നാലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയിൽ സജീവമായി. നാലു സംസ്ഥാനങ്ങളിലെ ആറു നേതാക്കളാണ് അധ്യക്ഷ പദവിയിലേയ്ക്ക് പരിഗണിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ താൻ രാജി വെക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം പാര്‍ട്ടിയിൽ വലിയ അനിശ്ചിതാവസ്ഥയ്ക്ക് തിരികൊളുത്തിയിരുന്നു. പകരം അധ്യക്ഷനെ കണ്ടെത്തണമെന്ന രാഹുലിന്‍റെ നിര്‍ദ്ദേശത്തിനിടയിലും അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മുൻഗണന കൊടുത്തത്. എന്നാൽ തന്‍റെ രാജിക്കത്ത് രാഹുൽ ഗാന്ധി പുറത്തു വിടുകയും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കുകയും ചെയ്തതോടെ പുതിയൊരു നേതാവിനായുള്ള ശ്രമത്തിലാണ് മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍.
രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയുടെ പേര് അധ്യക്ഷസ്ഥാനത്തേയ്ക്ക് ഉയര്‍ന്നെങ്കിലും ഗാന്ധികുടുംബത്തിൽ നിന്നാരും കോൺഗ്രസ് അധ്യക്ഷനാകേണ്ടെന്ന നിലാപാടായിരുന്നു രാഹുൽ ഗാന്ധിയുടേത്. ഇതോടെ ഗാന്ധികുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷനെ കണ്ടെത്തേണ്ട സ്ഥിതിവിശേഷത്തിലെത്തുകയായിരുന്നു കോൺഗ്രസ്. ഇത് മൂന്നാം തവണയാണ് ഗാന്ധികുടുംബത്തിനു പുറത്തു നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ സ്ഥാനമേൽക്കാൻ ഒരുങ്ങുന്നത്. പിവി നരസിംഹറാവുവും സീതാറാം കേസരിയുമാണ് ഇതിനു മുൻപ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളത്.
ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ള മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഒപ്പം സുശീൽകുമാര്‍ ഷിൻഡെ, മുകുള്‍ വാസ്നിക്, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളും കോൺഗ്രസ് നേതൃത്വം പരിഗണിക്ുകന്നുണ്ട്. കോൺഗ്രസ് അധ്യക്ഷസ്ഥാനം നോട്ടമിട്ട് ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവ് ആനന്ദ് ശര്‍മ രംഗത്തെത്തിയെങ്കിലും മുതിര്‍ന്ന നേതാക്കളുടെ പിന്തുണ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുലിന് പകരം യുവനേതാവ് തന്നെ അധ്യക്ഷനാകണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിങ് രംഗത്തെത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയോ സച്ചിൻ പൈലറ്റോ അധ്യക്ഷനാകണമെന്നാണ് അമരീന്ദര്‍ സിങ് ആവശ്യപ്പെടുന്നത്. എന്നാൽ അഹമ്മദ് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആവശ്യപ്പെടുന്നത് മല്ലികാര്‍ജുൻ ഖാര്‍ഗെ, മുകള്‍ വാസ്നിക്, സുശീൽ കുമാര്‍ ഷിൻഡെ തുടങ്ങിയവര്‍ ആരെങ്കിലും അധ്യക്ഷ പദവിയിലെത്തണം എന്നാണ്. എന്നാൽ രാഹുൽ ഗാന്ധിയ്ക്ക് അഹമ്മദ് പട്ടേൽ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളോട് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ പുതിയ അധ്യക്ഷനെയും നിയന്ത്രിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു എന്ന തരത്തിലും ആരോപണമുണ്ട്.
നിലവിൽ ആറുനേതാക്കളുടെ പേരുള്ള പട്ടിക ഒരാളിലേയ്ക്ക് ചുരുങ്ങിയ ശേഷമേ കോൺഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാൻ തീയതി തീരുമാനിക്കൂ. അടുത്ത ആഴ്ച തന്നെ എഐസിസി യോഗം ചേരും എന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ 52 സീറ്റുകള്‍ നേടാൻ മാത്രമാണ് കോൺഗ്രസിനായത്. രാഹുൽ ഗാന്ധിയുടെ സിറ്റിങ് സീറ്റും കോൺഗ്രസിന്‍റെ ശക്തികേന്ദ്രവുമായ ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയോട് രാഹുൽ 55000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. നിലവിൽ വയനാട് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി.
രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയുടെ പേര് അധ്യക്ഷസ്ഥാനത്തേയ്ക്ക് ഉയര്‍ന്നെങ്കിലും ഗാന്ധികുടുംബത്തിൽ നിന്നാരും കോൺഗ്രസ് അധ്യക്ഷനാകേണ്ടെന്ന നിലാപാടായിരുന്നു രാഹുൽ ഗാന്ധിയുടേത്. ഇതോടെ ഗാന്ധികുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷനെ കണ്ടെത്തേണ്ട സ്ഥിതിവിശേഷത്തിലെത്തുകയായിരുന്നു കോൺഗ്രസ്. ഇത് മൂന്നാം തവണയാണ് ഗാന്ധികുടുംബത്തിനു പുറത്തു നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ സ്ഥാനമേൽക്കാൻ ഒരുങ്ങുന്നത്. പിവി നരസിംഹറാവുവും സീതാറാം കേസരിയുമാണ് ഇതിനു മുൻപ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളത്.
ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ള മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഒപ്പം സുശീൽകുമാര്‍ ഷിൻഡെ, മുകുള്‍ വാസ്നിക്, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളും കോൺഗ്രസ് നേതൃത്വം പരിഗണിക്ുകന്നുണ്ട്. കോൺഗ്രസ് അധ്യക്ഷസ്ഥാനം നോട്ടമിട്ട് ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവ് ആനന്ദ് ശര്‍മ രംഗത്തെത്തിയെങ്കിലും മുതിര്‍ന്ന നേതാക്കളുടെ പിന്തുണ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുലിന് പകരം യുവനേതാവ് തന്നെ അധ്യക്ഷനാകണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിങ് രംഗത്തെത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയോ സച്ചിൻ പൈലറ്റോ അധ്യക്ഷനാകണമെന്നാണ് അമരീന്ദര്‍ സിങ് ആവശ്യപ്പെടുന്നത്. എന്നാൽ അഹമ്മദ് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആവശ്യപ്പെടുന്നത് മല്ലികാര്‍ജുൻ ഖാര്‍ഗെ, മുകള്‍ വാസ്നിക്, സുശീൽ കുമാര്‍ ഷിൻഡെ തുടങ്ങിയവര്‍ ആരെങ്കിലും അധ്യക്ഷ പദവിയിലെത്തണം എന്നാണ്. എന്നാൽ രാഹുൽ ഗാന്ധിയ്ക്ക് അഹമ്മദ് പട്ടേൽ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളോട് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ പുതിയ അധ്യക്ഷനെയും നിയന്ത്രിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു എന്ന തരത്തിലും ആരോപണമുണ്ട്.
നിലവിൽ ആറുനേതാക്കളുടെ പേരുള്ള പട്ടിക ഒരാളിലേയ്ക്ക് ചുരുങ്ങിയ ശേഷമേ കോൺഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാൻ തീയതി തീരുമാനിക്കൂ. അടുത്ത ആഴ്ച തന്നെ എഐസിസി യോഗം ചേരും എന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ 52 സീറ്റുകള്‍ നേടാൻ മാത്രമാണ് കോൺഗ്രസിനായത്. രാഹുൽ ഗാന്ധിയുടെ സിറ്റിങ് സീറ്റും കോൺഗ്രസിന്‍റെ ശക്തികേന്ദ്രവുമായ ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയോട് രാഹുൽ 55000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. നിലവിൽ വയനാട് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി.