ന്യൂഡൽഹി: ഒരു മാസത്തേക്ക് കോൺഗ്രസ് നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് പാർട്ടി നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട വൻ പരാജയത്തെ തുടർന്നാണ് നടപടി. രാഹുൽ ഗാന്ധിയുടെ രാജി സംബന്ധിച്ച് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് വിലക്ക് ഏർപ്പെടുത്താനുള്ള മറ്റൊരു കാരണം. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു എന്ന നിലപാടിൽ തന്നെ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. കോൺഗ്രസ് മാധ്യമവിഭാഗം തലവൻ രൺദീപ് സിങ് സുർജേവാലയാണ് നേതാക്കൾ ചാനൽ ചർച്ചകളിൽ ഒരു മാസത്തേക്ക് പങ്കെടുക്കരുതെന്ന് ട്വീറ്റ് ചെയ്തത്. കോൺഗ്രസ് നേതാക്കളെ ചർച്ചകളിലേക്ക് ക്ഷണിക്കരുതെന്ന് മാധ്യമങ്ങൾക്കും സുർജേവാല നിർദേശം നൽകി.
കോൺഗ്രസിനേറ്റ കനത്ത തോൽവിയെക്കുറിച്ച് നേതാക്കൾ നടത്തുന്ന പ്രതികരണങ്ങളിൽ നിയന്ത്രണം വേണമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി രാജിയിൽ ഉറച്ചു നിന്നതോടെ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ട അവസ്ഥയിലേക്ക് പാർട്ടി നേതൃത്വം എത്തിപ്പെടുകയായിരുന്നു. രാഹുലിന്റെ രാജിയിയെ കുറിച്ച് പല നേതാക്കളും പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് പാർട്ടി നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
കോൺഗ്രസിനേറ്റ കനത്ത തോൽവിയെക്കുറിച്ച് നേതാക്കൾ നടത്തുന്ന പ്രതികരണങ്ങളിൽ നിയന്ത്രണം വേണമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി രാജിയിൽ ഉറച്ചു നിന്നതോടെ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ട അവസ്ഥയിലേക്ക് പാർട്ടി നേതൃത്വം എത്തിപ്പെടുകയായിരുന്നു. രാഹുലിന്റെ രാജിയിയെ കുറിച്ച് പല നേതാക്കളും പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് പാർട്ടി നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.