ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് പ്രവചനം. എബിപി- സി വോട്ടർ സർവേയാണ് കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നത്. കോൺഗ്രസ് 115 മുതൽ 127 വരെ വോട്ടുകൾ നേടുമെന്നാണ് സർവേ പ്രവചനം. ബിജെപി 68 മുതൽ 80 സീറ്റുകൾ വരെ നേടിയേക്കുമെന്നും ജനതാദൾ 23 മുതൽ 35 വരെ സീറ്റുകൾ നേടിയേക്കുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർ പൂജ്യം മുതൽ 2 സീറ്റുകൾ വരെ നേടിയേക്കുമെന്നും പ്രവചനമുണ്ട്.
നിലവിലെ ബിജെപി സർക്കാരിന്റെ പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടത് 50.5 ശതമാനം ആളുകളാണ്. 27.7 ശതമാനം ആളുകൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതെന്നാണ് അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ ബൊസവരാജ് ബൊമ്മെയുടെ പ്രകടനം വളരെ മോശമാണെന്നാണ് 46.9 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിജാബ് വിവാദം ചർച്ചയാകുമെന്ന് 30.8 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. ഒറ്റഘട്ടമായാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. യെ് പത്തിനാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണൽ നടക്കും.
Read Latest National News and Malayalam News